ഇസ്ലാമബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ തടവിലിരിക്കെ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. റാവൽപിണ്ടി ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്നാണ് വാർത്ത പുറത്ത് വന്നത്. ഇതോടെ പാകിസ്താനിൽ മിക്ക നഗരങ്ങളിലും ജനക്കൂട്ടം തെരുവിലിറങ്ങി. ഇമ്രാൻഖാന്റെ പാർട്ടി അനുയായികൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്‌ക്ക് ഇരച്ചുകയറിയാതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പാകിസ്താനിലെങ്ങും പ്രതിഷേധം ഇരമ്പുകയാണ്.ഇമ്രാൻ ഖാന്റെ മരണ വാർത്ത ലോകമെമ്പാടും വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചിരിക്കുമ്പോഴും പാക്ക് ഭരണകൂടം ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും പുലർത്തു വിട്ടിട്ടില്ല.
ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.
“പഞ്ചാബി പാകിസ്ഥാനിലെ ജയിലുകൾക്കുള്ളിൽ നിന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്, കസ്റ്റഡിയിലായിരുന്ന ഇമ്രാൻ ഖാനെ അസിം മുനീറും അദ്ദേഹത്തിന്റെ ഐഎസ്‌ഐ ഭരണകൂടവും കൊലപ്പെടുത്തിയതായി നിരവധി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം സത്യമാണെന്ന് സ്ഥിരീകരിച്ചാൽ, അത് തീവ്രവാദ പാകിസ്ഥാന്റെ സമ്പൂർണ്ണ അന്ത്യത്തെ അടയാളപ്പെടുത്തുന്നു. സത്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുന്ന നിമിഷം മുതൽ അതിന്റെ അവശേഷിക്കുന്ന അവസാനത്തെ നിയമസാധുതയുടെ തകർച്ച ആരംഭിക്കും,” എംഎഫ്എ ബലൂചിസ്ഥാൻ ട്വീറ്റ് ചെയ്തു.
പിടിഐ ചെയർമാൻ ദുരൂഹമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിൽ നിന്ന് പുറത്തേക്ക് മാറ്റിയെന്നും ‘അഫ്ഗാനിസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാൻ തെഹ്‌രീക് ഇ-ഇൻസാഫ് (പിടിഐ) തലവനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തെ സന്ദർശിക്കാൻ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. മരണവാർത്തകൾക്കിടയിൽ ചൊവ്വാഴ്ച അദ്ദേഹത്തെ കാണാൻ ശ്രമിച്ച അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാർ പോലീസിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പരാതിപ്പെട്ടു.
അഡിയാല ജയിലിന് പുറത്ത് പോലീസ് തങ്ങളെയും തന്റെ പാർട്ടി അനുയായികളെയും ആക്രമിച്ചതായി നൊറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നീ സഹോദരിമാർ ആരോപിച്ചു.
ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയെ പോലും ഖാനെ കാണാൻ അനുവദിച്ചില്ല. ജയിലിൽ ഖാനെ കാണാൻ അഫ്രീദി ഏഴ് തവണ ശ്രമിച്ചെങ്കിലും ജയിൽ അധികൃതർ അദ്ദേഹത്തിന് അവസരം നിഷേധിച്ചു, ഖാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ആരോപണമുണ്ട്.















