തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തലിന്റേത് അതിതീവ്ര പീഡനമാണന്നും എം.മുകേഷ് എംഎല്‍എയുടേത് തീവ്രത കുറഞ്ഞ പീഡനമാണെന്നുമുള്ള വാദവുമായി രംഗത്തു വന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി അടൂർ പ്രകാശ്.
മഹിളാ അസോസിയേഷൻ നേതാവിന്റെ തീവ്രത പരാമർശത്തിൽ തീവ്രത അനുഭവിച്ചറിഞ്ഞ ആളുകൾക്കേ അങ്ങനെ പറയാൻ സാധിക്കു എന്നാണ് അടൂർ പ്രകാശ് പറയുന്നത്.
തീവ്രത അനുഭവിച്ചറിഞ്ഞവർ ഇനിയും ഇത്തരം പ്രതികരണം നടത്തും എന്നും അദ്ദേഹം പറയുന്നു . മഹിളാ അസോസിയേഷൻ സെക്രട്ടറിക്ക് മാത്രമേ തീവ്രത എത്ര എന്നറിയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വൈപ്പിനിൽ നടന്നതും ഓർമ്മയില്ലേ എന്നും അടൂർ പ്രകാശ് വ്യംഗ്യമായി ചോദിച്ചു.
പത്തനംതിട്ട പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലായിരുന്നു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍ വിവാദ പരാമര്‍ശം നടത്തിയത്. പീഡിപ്പിച്ചതിന് മുകേഷിനെതിരെ ക്യത്യമായ തെളിവുകള്‍ ഇല്ല. അത് പീഡനമാണന്ന് അംഗീകരിച്ചിട്ടുമില്ല. അതിനാല്‍ തുടര്‍നടപടിയും ശിക്ഷാനടപടികളും ഉണ്ടായിട്ടില്ല. മുകേഷിന്റെ കാര്യം നിയമത്തിന് വിടുകയാണ്. പാര്‍ട്ടി ശിക്ഷ വിധിക്കാറില്ലെന്നും അവര്‍ പറഞ്ഞു. അതിനെതിരെ പറഞ്ഞപ്പോഴാണ് അടൂർ പ്രകാശ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.
രാഹുൽ മാങ്കൂട്ടത്തിനെതിരേ കൈക്കൊണ്ട നടപടി പാർട്ടിയുടെ തീരുമാനമെന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കുന്നുവെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. നേരത്തേതതന്നെ പാർട്ടിയിൽനിന്നു മാറ്റി നിർത്തിയിരുന്നു. എംഎൽഎ എന്ന നിലയിൽ ഒരു പരിഗണനയും കൊടുക്കേണ്ടതില്ല എന്നും തീരുമാനിച്ചിരുന്നു.
MLA സ്ഥാനം രാജി വയ്‌ക്കേണ്ട തീരുമാനം രാഹുൽ സ്വയം എടുക്കണം എന്നും, MLA സ്ഥാനം രണ്ടോ മൂന്നോ മാസത്തേക്ക് കൂടിയാണ് ഉള്ളത് എന്നും കോൺഗ്രസ് തീരുമാനത്തിൽ വെള്ളം ചേർക്കൽ ഇല്ല ചോദ്യത്തിന് മറുപടിയായി അടൂർ പ്രകാശ് പറഞ്ഞു.















