ജിഹാദിനെ വെള്ളപൂശി സാംസ്കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. ജിഹാദിന്‍റെ അര്‍ത്ഥം സമരനിരതരമായ ജീവിതമെന്നാണെന്ന് ദിവ്യ എസ് അയ്യര്‍ പറയുന്നു. അന്യനെ നശിപ്പിക്കുന്നതും തീവ്ര പക്ഷത്ത് ചേരുന്നതും ജിഹാദല്ലെന്നുമാണ് ദിവ്യ എസ് അയ്യരുടെ വ്യാഖ്യാനം. ഖുറാന്‍ അകം പൊരുള്‍-മാനവികാഖ്യാനം 9-ാം വോള്യത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജിഹാദിനെ റൊമാന്റിസൈസ് ചെയ്തു കൊണ്ടുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ പ്രസംഗം കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളുടെ സൂചനയായാണ് ആധുനിക ലോകം ജിഹാദിനെ കാണുന്നത്.
ഭീകരസംഘടനകളുടെ ജിഹാദ് മൂലം ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞ രാജ്യമാണ് ഭാരതം. ആഴ്ചകൾക്ക് മുൻപ് ചെങ്കോട്ടയിൽ ചാവേറായ ഡോ. ഉമർ നബിയും പഹൽഗാമിൽ വിനോദസഞ്ചാരികളുടെ കൂട്ടക്കൊലയും ഭീകരസംഘടനകളുടെ ജിഹാദിന്റെ ഭാഗമാണ്. ഇതെല്ലാം മുന്നിലിരിക്കെയാണ് ജിഹാദിനെ വെളളപൂശുന്നത്. സാധാരണയായി അർബൻ നക്സലുകളാണ് ജിഹാദിനെ കാവ്യത്മകമായി മഹത്വവൽക്കരിക്കാറ്. സംഭവം വിവാദമായിട്ടും വിഷയത്തിൽ ദിവ്യ എസ് അയ്യരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.















