ന്യൂഡൽഹി : അയൽരാജ്യമായ ബംഗ്ലാദേശിലുടനീളം നടമാടുന്ന കലാപത്തിൽ മുസ്ളീം മതഭ്രാന്തന്മാരുടെ കൈകളാൽ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് ശശി തരൂർ
“സഹിക്കാനാവാത്ത ദാരുണമായ ഒരു സംഭവം. കുറ്റവാളികളുടെ കൈകളാൽ ഒരു പാവപ്പെട്ട ഹിന്ദു യുവാവിനെ നഷ്ടപ്പെട്ടതിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുമ്പോൾ തന്നെ, ബംഗ്ലാദേശ് സർക്കാർ സ്വീകരിച്ച നടപടിയെ അഭിനന്ദിക്കുന്നു, പക്ഷേ കൊലപാതകികളെ ശിക്ഷിക്കാൻ അവർ എന്താണ് ചെയ്യുന്നതെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അവർ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും ഞാൻ അവരോട് ചോദിക്കാൻ ആഗ്രഹിക്കുന്നു “. ശശി തരൂർ എക്‌സിൽ കുറിച്ചു.
ബംഗ്ലാദേശിലെ അക്രമങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം എന്ന് മറ്റൊരു പോസ്റ്റിൽ ശശി തരൂർ പറഞ്ഞു : ” ബംഗ്ലാദേശിലെ പ്രമുഖ പത്രങ്ങൾക്ക് നേരെയുണ്ടായ ജനക്കൂട്ട ആക്രമണങ്ങളും തീവയ്പ്പും ആശങ്കാജനകമാണ് . തുടർച്ചയായ അക്രമങ്ങൾ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം . ഈ സാഹചര്യം ജനാധിപത്യത്തിന് നല്ലതല്ല . ഇടക്കാല സർക്കാർ മാധ്യമപ്രവർത്തകരെയും എംബസികളെയും സംരക്ഷിക്കുകയും സംഭാഷണത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കുകയും വേണം . നാം സമാധാനവും സ്ഥിരതയും ഉറപ്പാക്കണം , ” അദ്ദേഹം പറഞ്ഞു .
ഇന്ത്യയുടെ കടുത്ത വിമർശകനായിരുന്ന മുസ്ളീം തീവ്രവാദി ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് വെള്ളിയാഴ്ച ബംഗ്ലാദേശിൽ സംഘർഷം ഉടലെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഡെയ്‌ലി സ്റ്റാർ, പ്രോതോം അലോ തുടങ്ങിയ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെയും ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ വീടായ 32 ധൻമാണ്ടിയുടെ പൊളിച്ചുമാറ്റിയത്തിന്റെ ബാക്കി ഭാഗത്തെയും പ്രതിഷേധക്കാർ ആക്രമിച്ചു . നിരവധി വീടുകളും കെട്ടിടങ്ങളും ഇസ്ലാമിക വാദികൾ തകർത്തു. മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും തീവെപ്പും ആക്രമണവും ഉണ്ടായി.
ബംഗ്ലാദേശിലെ മൈമെന്‍സിങ്ങ് പട്ടണത്തില്‍ ഒരു ഹിന്ദു യുവാവിനെ അക്രമികള്‍ അടിച്ചുകൊന്ന ശേഷം മൃതദേഹം ഒരു മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു .ഒരു പ്രാദേശിക ഗാര്‍മെന്‍റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദിപു ചന്ദ്രദാസിനെയാണ് കലാപകാരികള്‍ അടിച്ചുകൊന്നത്. പിന്നീട് ആ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കത്തിക്കുകയായിരുന്നു.















