വാഷിംഗ്ടൺ: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവത്തിൽ ആശങ്കയറിച്ച് യുഎസ് ജനപ്രതിനിധി സഭ. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനും ക്രമസമാധാനം നിലനിർത്താനും ബംഗ്ലാദേശ് ഇടക്കാല സർക്കാരിനോട് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇല്ലിനോയിസിലെ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി, ദിപു ചന്ദ്ര ദാസിന്റെ കൊലപാതകത്തെ അപലപിച്ചു. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രണങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും കൃഷ്ണമൂർത്തി പറഞ്ഞു. ഹിന്ദു സമൂഹങ്ങളെയും മറ്റ് മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം ജെനിഫറും ബംഗ്ലാദേശി ഹിന്ദു സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിൽ താൻ അസ്വസ്ഥയാണെന്ന് ജെനിഫർ പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന ഭയത്തിലും, വേദനയിലും, അനിശ്ചിതത്വത്തിലും നാമെല്ലാവരും പങ്കുചേരുന്നു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും, അവർ കൂട്ടിച്ചേർത്തു.















