വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി നാട് കടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്ക കടന്നു കയറി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നടപടി അന്നാണ് അനുമാനം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ അവകാശ വാദം ഉന്നയിച്ചത്. “വെനസ്വേലയ്‌ക്കും നേതാവിനുമെതിരെ യുഎസ് വിജയകരമായ വലിയ തോതിലുള്ള ആക്രമണം നടത്തി. മഡൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ചു” അമേരിക്കൻ നിയമപാലകരുമായി (Law Enforcement) സഹകരിച്ചാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.’ ട്രംപ് കുറിച്ചു.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ സ്ഫോടനങ്ങൾ ആരംഭിച്ചത്. വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ഫ്യൂർട്ടെ ടിയുന (Fuerte Tiuna), പ്രധാന വ്യോമതാവളമായ ലാ കാർലോട്ട (La Carlota) എന്നിവിടങ്ങളിൽ യുഎസ് മിസൈലുകൾ വീണു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. യുഎസ് യുദ്ധവിമാനങ്ങൾ വളരെ താഴ്ന്നു പറക്കുന്നത് കണ്ടതായിമാധ്യമ റിപ്പോർട്ടുകളുണ്ട്.
ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും ഇത് അമേരിക്കൻ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു . വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മയക്കുമരുന്ന് കടത്തിന് കൂട്ടുനിൽക്കുന്നുണ്ടെന്നും ട്രംപ് പരസ്യമായി ആരോപിച്ചു.
വെനസ്വേലയിൽ നിന്ന് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നുവെന്ന് അവകാശപ്പെട്ട് യുഎസ് നാവികസേന നിരവധി വെനിസ്വേലൻ കപ്പലുകൾ വെടിവച്ചു വീഴ്‌ത്തി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഇതിനെ ശക്തമായി അപലപിക്കുകയും യുഎസ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് പുലർച്ചെ 2 മണിയോടെ വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ഏകദേശം 7 സ്ഥലങ്ങളിൽ യുഎസ് സൈന്യം വ്യോമാക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.















