കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയിലെ പരസ്യ വിമർശനത്തിൽ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിച്ചു. കേസിലെ വിചാരണ കോടതിയിലെ ജഡ്ജി ഹണി.എം.വർഗീസിനെതിരെ ഇവർ കോടതിയലക്ഷ്യ ഹർജി നൽകി. ജഡ്ജി അപമാനിച്ചുവെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ 10 താഴെ ദിവസങ്ങളില്‍ മാത്രമാണ് ടി ബി മിനി കോടതിയില്‍ ഹാജരായുള്ളൂവെന്നും ഉള്ളപ്പോഴാകട്ടെ ഉറങ്ങുകയായിരുന്നുമെന്നും ജഡ്ജി ഹണി.എം.വർഗീസ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടയില്‍ പറഞ്ഞു.കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിക്കെതിരെ പറയുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് ജഡ്ജിയുടെ പതിവ് രീതിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോൾ കോടതിയില്‍ ടിബി മിനി ഹാജരായിരുന്നില്ല. അതിനിടെയായിരുന്നു വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് ടി ബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.















