ന്യൂഡൽഹി: ബിജെപി യുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചത്. ബിജെപിയുടെ 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ നിതിൻ നബിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പാർട്ടിയെ കുറിച്ച് പറയുമ്പോൾ നിതിൻ എന്റെ ബോസും ഞാൻ പാർട്ടി പ്രവർത്തകനുമാണ്, പ്രധാനമന്ത്രിയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നിധിൻ നബിക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഘടനാ തലത്തിൽ ജനാധിപത്യപരമായ രീതിയിൽ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. ഇന്ന് അത് സമാപിച്ചിരിക്കുന്നു. ബിജെപിയുടെ ജനാധിപത്യം, പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള ചിന്ത എന്നിവയുടെ പ്രതീകമാണ് തെരഞ്ഞെടുപ്പ്
കഴിഞ്ഞ ഒന്നരവർഷത്തിനിടെ ശ്യാമപ്രസാദ് മുഖർജിയുടെ 150ാം ജന്മദിനം, വാജ്പയുടെ ജന്മദിനം, ആർഎസ്എസിന്റെ നൂറാം വാർഷികം അടക്കം നിരവധി ആഘോഷങ്ങൾ നടന്നു. ഇത്തരം ആഘോഷങ്ങൾ രാജ്യത്തിനുവേണ്ടി ജീവിക്കാനുള്ള നമ്മുടെ അർപ്പണബോധത്തെ ശക്തമാക്കുന്നു.
അനുഭവ സമ്പന്നരായ അടൽ ബിഹാരി വാജ്പേയി, മുരളി മനോഹർ ജോഷി, എൽകെ അദ്വാനി എന്നിവരുടെ നേതൃത്വത്തിൽ ഭാരതീയ ജനത പാർട്ടി വളർന്നു.
വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ള നേതാക്കൾ സംഘടനയുടെ ശക്തി വർധിപ്പിച്ചു. അമിത്ഷായുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഉണ്ടാക്കി. നേതൃത്വത്തിന്റെ ശക്തിയാൽ പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ബിജെപി ശക്തമായി. മൂന്നാം തവണ എൻ ഡി എ സർക്കാരും രൂപീകരിച്ചു. ഇവരുടെ മഹത്തായ സേവനങ്ങൾക്ക് രാജ്യത്തിന്റെ കോടിക്കണക്കിന് വരുന്ന പ്രവർത്തകരുടെയും സ്വന്തം പേരിലും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംഘടനയുടെ വളർച്ചയ്‌ക്ക് ബിജെപി എത്രകണ്ട് പ്രാധാന്യം നൽകുന്നുവോ അത്രതന്നെ പ്രാധാന്യം കാര്യകർത്താക്കളെ വളർത്തിയെടുക്കുന്നതിനും നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിയുണ്ടായത് ഭാരതീയ ജനതാ പാർട്ടിയിൽ നിന്നാണ്. ഏത് പദവിയേക്കാളും വലുത് ബിജെപിയുടെ കാര്യകർത്താവ് എന്ന അംഗീകാരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















