കൊച്ചി: ശബരിമല യുവതി പ്രവേശന പുനഃപരിശോധനാ ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെ ക്രട്ടറി എം.ടി രമേശ്. ഈ മാസം 24 ന് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഔദോഗിക വസതിക്ക് മുന്നിൽ അയ്യപ്പജ്യോതി തെളിയിക്കും. 25 ന് ചെങ്ങന്നൂരിൽ ശബരിമല സംരക്ഷണ സംഗമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
ശബരിമല സമരത്തെയും നാമജപ ഘോഷയാത്രയെയും പരിഹസിച്ചവരാണ് യുഡിഎഫ്. അതേ സമീപനം വീണ്ടും യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നു. സ്വർണ്ണ കൊള്ളയിലും അവർ സിപിഎമ്മിനൊപ്പം നിൽക്കുകയാണ്.
യുഡിഎഫും എൽഡിഎഫും മുസ്ലിം അജണ്ട നടപ്പാക്കാൻ മത്സരിക്കുകയാണ്. ഇത് അങ്ങേയറ്റം അപകടകരമാണ്. ജമാഅത്തെ ഇസ്ലാമിക്ക് വെള്ള പൂശാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. വി ഡി സതീശന്റെ യാത്രയിൽ ഉടനീളം ഇതിനാണ് ശ്രമിക്കുന്നത്. ഇതുതന്നെയാണ് സിപിഎമ്മും ചെയ്യുന്നത്. വർഗ്ഗീയ തീവ്രവാദ മതമൗലീകവാദ ശക്തികളെയാണ് ഇടത്-വലത് മുന്നണികൾ വോട്ടിന് വേണ്ടി കൂട്ട് പിടിക്കുന്നത്. ഇതിനെതിരെ 28 ന് കോഴിക്കോട് ജാഗ്രത റാലി നടക്കുമെന്നും എം. ടി രമേശ് അറിയിച്ചു.
ബാർ സമയം കൂട്ടിയ വിഷയത്തിൽ 200 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാറുടമക്ക് കോടികൾ വരുമാനം ഉണ്ടാക്കാനുള്ള വഴിയാണ് തുറന്നു കൊടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം മുന്നിൽ കണ്ടുള്ള നടപടിയാണ്. ഭരണ പ്രതിപക്ഷവും ഇക്കാര്യത്തിലും ഒത്തുകളിക്കുകയാണെന്നും എം. ടി രമേശ് ആരോപിച്ചു.















