ദോഹ : ഖത്തറിൽ നടന്ന ഇറാൻ അക്രമത്തിൽ മലയാളി യുവാവിന് പരുക്ക്. ഖത്തറിൽ ജോലി ചെയ്യുന്ന തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിന് പരുക്കേറ്റത്.
ഖത്തറിലേക്ക് വന്ന മിസൈല്‍ ആകാശത്ത് വെച്ചുതന്നെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കപ്പെടുകയും അതിന്റെ ഏതാനും ഭാഗങ്ങള്‍ ഹിഷാമിന് അടുത്ത് വച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കൈക്കും കാലിനും സാരമായി പരുക്കേറ്റു.
ഹിഷാമിന് കൈയ്‌ക്ക് ശസ്ത്രക്രിയ നടത്തി. കാലിന്റെ പരുക്ക് സാരമുള്ളതാണ്.
ഖത്തറിലെ ഒരു ഓഫീസിലാണ് ഹിഷാം ജോലി ചെയ്യുന്നത്. മൂത്ത സഹോദരന്‍ ഷറഫുദ്ദീനാണ് ആശുപത്രിയില്‍ ഇപ്പോൾ ഹിഷാമിനൊപ്പമുള്ളത്
അടിയന്തരശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ ഹിഷാമിന് ബോധം തെളിഞ്ഞിട്ടില്ല. അപകടസാഹചര്യം തരണം ചെയ്തുവെന്ന് ആശുപത്രി. വൃത്തങ്ങള്‍















