ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മയെക്കുറിച്ച് മൗലാന അബ്ദുള്ള സലീം അധിക്ഷേപകരമായ പരാമർശം നടത്തിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ പല പ്രദേശങ്ങളിലും സംഘർഷം രൂക്ഷമായി . അതിവേഗം പടർന്ന പ്രതിഷേധത്തിൽ , നിരവധി ജില്ലകളിലായി വൻ ജനക്കൂട്ടം തെരുവിലിറങ്ങി. അബ്ദുള്ള സലീമിനെതിരെ 83 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏത് നിമിഷവും അയാളെ അറസ്റ്റ് ചെയ്തേക്കാമെന്നു പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അബ്ദുള്ള സലീമിനെതിരെ ഉത്തർപ്രദേശിലെ ഹിന്ദു സമൂഹം ഒന്നടങ്കം തെരുവിലിറങ്ങിയിട്ടുണ്ട്. ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ മൗലാനയുടെ കോലം കത്തിച്ചു. ഇന്ന് തലസ്ഥാനമായ ലക്നൗവിൽ, രജപുത് കർണി സേന ഹസ്രത്ഗഞ്ചിൽ മൗലാനയുടെ കോലം കത്തിക്കും. ശേഷം കർണി സേന പ്രതിഷേധ പ്രകടനം നടത്തും. മൗലാന സലീമിനെതിരെ ലക്നൗവിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
ബീഹാറിലെ അരാരിയ ജില്ലയിലെ റംസാൻ മതപ്രഭാഷണത്തിനിടെ മൗലാന അബ്ദുള്ള സലിം ഉത്തർപ്രദേശിൽ ഗോവധത്തിനെതിരെ നടപ്പിലാക്കിയ നിയമത്തിനെതിരെ സംസാരിച്ചിരുന്നു . ഇതിനിടയിൽ, യോഗി ആദിത്യനാഥിന്റെ അമ്മയ്‌ക്കെതിരെയും മോശം പരാമർശങ്ങൾ നടത്തി.
അതേസമയം താൻ യോഗിയുടെ അമ്മയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും , തന്റെ പ്രസ്താവനകൾ തെറ്റായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ് മൗലാന രംഗത്തെത്തി. ഞാൻ വേദങ്ങളും ഗീതയും പഠിക്കുകയും പലപ്പോഴും അവയെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ആരുടെയും വിശ്വാസത്തെയോ വിശ്വാസങ്ങളെയോ ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.















