തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ ദുരൂഹതയേറുന്നു. കൊട്ടാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. സ്വർണാഭരണം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോൽ സൂക്ഷിച്ചിരുന്നത് വേറൊരുപെട്ടിയിലായിരുന്നു. ഇതിൽ നിന്നും താക്കോലെടുത്താണ് അലമാര തുറന്നിരിക്കുന്നത്. പല പ്രാവശ്യമായി മോഷണം നടത്തിയെന്നാണ് നിഗമനം. കൊട്ടാരത്തിന്റെ തെക്കേ ഭാഗത്തെ മൂന്നാമത്തെ നിലയിലാണ് ഗൗരിഭായിയുടെ കിടപ്പുമുറി. കുടുംബങ്ങൾക്കും ചില ജീവനക്കാർക്കും ഒഴികെ അവിടേക്ക് പ്രവേശന അനുമതിയുമില്ല.
അതേസമയം, അതിവ സുരക്ഷമേഖലയിൽ ഉൾപ്പെടുന്ന കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക ടീം രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് പോലിസ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കൊട്ടാരം ജീവനക്കാരെ വിളിച്ച് വരുത്തി പൊലീസ് മൊഴിയെടുക്കുന്നുണ്ട്. ചില ജീവനക്കാരോട് ഇന്ന് പേരൂർക്കട സ്റ്റേഷനിൽ എത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.















