ഇസ്ലാമബാദ്: പാകിസ്ഥാന്റെ മുൻ സൈനിക മേധാവി ജനറൽ (റിട്ട.) ഖമർ ജാവേദ് ബജ്‌വ കുളിമുറിയിൽ തലയിടിച്ച് വീണുമരിച്ചു. ഫെബ്രുവരിയിലാണ് റാവൽപിണ്ടിയിലെ വസതിയിൽ ഖമർ ജാവേദ് ബജ്‌വ തലയിടിച്ച് വീണത്. സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഇയാൾ മരിച്ചതെന്നാണ് റിപ്പോർട്ട്. 2016- 22 വരെ പാകിസ്ഥാന്റെ സൈനിക തലവനായിരുന്നു.
ഇന്ത്യയിൽ നടന്ന വിവിധ ഭീകരാക്രണങ്ങളുടെ സൂത്രധാരൻമാരിൽ പ്രധാനിയാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. കാർഗിൽ യുദ്ധം, 26/11 മുംബൈ ഭീകരാക്രമണം, പുൽവാമ ഭീകരാക്രണം എന്നിവയിലും ഖമർ ജാവേദ് ബജ്‌വയ്‌ക്ക് പങ്കുണ്ടായിരുന്നു.
പദവി ഒഴിഞ്ഞതിന് ശേഷവും പാകിസ്ഥാനിലെ രാഷ്‌ട്രീയ നീക്കങ്ങളിൽ ഖമർ ജാവേദ് ബജ്‌വ സജീവമായിരുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) സർക്കാരിനെ അട്ടമറിച്ചതിന് പിന്നിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു എന്ന് ആരോപണമുണ്ട്. സൈനിക മേധാവിയായിരുന്ന കാലത്ത് കുടുംബത്തിന്റെ സമ്പത്ത് ക്രമാതീതമായി വർദ്ധിച്ചതും വലിയ വിവാദമായിരുന്നു.















