തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഭരണ-പ്രതിപക്ഷ പ്രതിനിധികൾക്ക് ഉഴപ്പ്. നിയമസഭയിലെ ചർച്ചകളിലും നടപടികളിലും എം.എൽ.എമാർ വേണ്ടത്ര പങ്കെടുക്കുന്നില്ല എന്ന് ഹാജർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
15-ാം നിയമസഭയുടെ ഇതുവരെയുള്ള സമ്മേളനങ്ങളിലായി 204 ദിവസങ്ങളാണ് സഭ ചേർന്നത്. ഈ ദിവസങ്ങളിൽ കൃത്യമായി ഹാജരാകാൻ പോലും പല ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കും സാധിച്ചിട്ടില്ല.
കഴിഞ്ഞ നിയമസഭാ സമ്മേളനങ്ങളിലെ ഹാജർ നില പരിശോധിക്കുമ്പോൾ തൊടുപുഴ എം.ൽ.എ പി.ജെ. ജോസഫ് ആണ് ഏറ്റവും പിന്നിലായുള്ളത്. വെറും 107 (52.45%) ദിവസം മാത്രമാണ് ജോസഫ് നിയമസഭയിൽ ഹാജരായത്. ഭരണപക്ഷ എംഎൽഎയായ കെ.കെ. ശൈലജ 160 ദിവസം മാത്രമാണ് ഹാജരായത്.
അഞ്ച് വർഷം സഭയുടെ ഭാഗമായിരുന്ന എം.എൽ.എമാരുടെ ഹാജർ പരിശോധിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം വിസ്മരിച്ചുകൊണ്ടാണ് എംഎൽഎമാരുടെ ഈ ഉദാസീനത.















