തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാണെങ്കിലും അത് തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. ജമാഅത്ത് അമീറിന്റെ നല്ല അടിമ ആരാണ് എന്ന അന്വേഷണത്തിൽ ആണ് കോൺഗ്രസ് ഹൈക്കമാൻഡ്. അവസാനമായി മുസ്ലിം ലീഗിന്റെയും ജമാഅത്തിന്റെയും തീരുമാണ് കോൺഗ്രസ് നടപ്പിലാക്കുന്നത്.
കോൺഗ്രസ് ജയിച്ചപ്പോൾ ഉണ്ടായ ആഹ്ളാദ പ്രകടനങ്ങൾ ഇസ്ലാമിക രാജ്യങ്ങളെ പോലും തോൽപ്പിക്കുന്നതാണ്. കത്തിയും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആഹ്ളാദ പ്രകടനം നടന്നത്. മുസ്ലിം, ജമാഅത്ത്, വോട്ട് മാത്രം കൊണ്ടല്ല കോൺഗ്രസ് അധികാരത്തിൽ എത്തിയത്. കേരളം നാഥനില്ലാ കളരി ആയി മാറി. കോൺഗ്രസാണ് ഇതിന് ഉത്തരവാദി. കോൺഗ്രസ് ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്.
കെ. സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകൾ ആധുനിക സംവിധാനം വെച്ച് കത്തിച്ചു. ഇത് എന്താ താലിബാൻ ആണോ. മുസ്ലീം ലീഗും എസ്ഡിപിഐയും ചേർന്ന് നടത്തിയ ആഘോഷം വലിയ വിപത്തിലേക്കുള്ള കേരളത്തിന്റെ പോക്കിന്റെ സൂചനയാണെനന്നും എസ് സുരേഷ് ചൂണ്ടിക്കാട്ടി.















