കണ്ണൂർ: അതിപുരാതനമായ കോട്ടിയൂർ വൈശാഖോത്സവത്തിലെ ചടങ്ങിന് പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം രംഗത്ത്. കോട്ടയം മലബാർ പൊന്നംബിലാത്ത് പാറപ്രവൻ എന്ന പേരുള്ള മുസ്ലിം തറവാടാണ് അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഇവർ നീരെഴുന്നളളത്ത് ദിനത്തിൽ കൊട്ടിയൂരത്തിലെത്തിയ ഇവർ ക്ഷേത്ര പരിസരത്തുള്ള നദിയിൽ ഇറങ്ങുകയും ചെയ്തു. കൊട്ടിയൂർ ക്ഷേത്രം അധികൃതരുമായി ഇവർ ചർച്ച നടത്തിയെന്നും പറയപ്പെടുന്നു.
മുൻപ് വാവലിപ്പുഴയിൽ നിന്നും സന്നിധാനത്തിലെ പ്രദിക്ഷിണ വഴിയായ തിരുവിഞ്ചറയിലേക്ക് വെള്ളം തിരിച്ച് വിട്ടിരുന്നത് തങ്ങളാണ് എന്നാണ് കുടുംബത്തിന്റെ അവകാശവാദം. ശബരിമല കഴിഞ്ഞാൽ പ്രത്യേക സീസണിൽ ഏറ്റവും ഭക്തർ എത്തുന്ന പുണ്യഭൂമിയാണ് കൊട്ടിയൂർ. അപൂർവ്വങ്ങളിൽ അപൂർവ്വവും നിഗൂഢവുമാണ് ഇവിടത്തെ ചടങ്ങുകൾ. വൈശാഖ മഹോത്സവത്തിൽ ആചാരങ്ങളെ അട്ടി മറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയമുണ്ട്. സംഭവത്തിൽ അതിരൂക്ഷമായ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികല ടീച്ചർ രംഗത്തെത്തി.
കൊട്ടിയൂരിൽ പണ്ട് കൂലിപ്പണിക്കു വിളിച്ചതിന് അവകാശം ഉന്നയിച്ച് ചിലർ ഇപ്പോൾ വരുന്നതിന്റെ ഉദ്ദേശമെന്തന്നറിയാൻ പാഴൂർ പടിപ്പുരയിൽ പോകണ്ടല്ലോ
നൂറ്റാണ്ടുകൾക്ക് മുമ്പ് രാജഭരണ കാലത്ത് ക്ഷേത്രത്തിൻ്റ പരിസരം വൃത്തിയാക്കാനും മറ്റുമായിന കൂലിപ്പണിക്ക് നിർത്തിയിരുന്ന
ഒരു മുസ്ലിം കുടുംബത്തിന്റെ പിന്മുറക്കാർ ഇപ്പോൾ പാരമ്പര്യ അവകാശ വാദവുമായി കൊട്ടിയൂരിൽ ക്ഷേത്ര ഭാരവാഹികളെ സമീപിച്ചിരിക്കുകയാണ്…
പഴശ്ശി രാജാവിന്റെ കുടുംബമായ കോട്ടയം കോവിലകത്തിന്റെ കീഴിലായിരുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ 120 വർഷങ്ങൾക്ക് മുമ്പ് മുത്തപ്പള്ളി മനയിലെ നമ്പൂതിരിമാർ താന്ത്രിക പൂജകൾ നടത്തിയിരുന്ന കാലത്ത്…
വൈശാഖോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്തുള്ള പുഴയിൽ നിന്നും വെള്ളം കയറി ക്ഷേത്ര ആചാരങ്ങൾക്ക് ഭംഗം വരാതിരിക്കാൻ കരിങ്കല്ല് കെട്ടി സംരക്ഷിക്കുന്നതും മറ്റുമായ ചില ജോലികൾ അടുത്തുള്ള ഒരു മുസ്ലിം കുടുംബത്തെ ഏൽപ്പിച്ചിരുന്നു…
നാട്ടിൽ കൂലിപ്പണി ചെയ്തു വന്നിരുന്ന അവർ അത് ഏറ്റെടുത്ത് ചെയ്യുകയും കൃത്യമായ കൂലി കൈപ്പറ്റി പോകുകയും ചെയ്തിരുന്നു….
പഴയ കൂലിപ്പണി ചെയ്തവരുടെ പിൻഗാമികളാണ് എന്നു പറഞ്ഞ ചിലർ അവർക്ക് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശമുണ്ടെന്നും പറഞ്ഞ് എത്തുകയും ക്ഷേത്ര ഭാരവാഹികളുടെ അറിവോട് കൂടിയോ അല്ലാതെയോ ക്ഷേത്ര പരിസരത്തുള്ള നദിയിൽ ഇറങ്ങി എന്തൊക്കെയോ കാണിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്…
ശബരിമലയിൽ പോകുന്ന അയ്യപ്പ വിശ്വാസികളുടെ മനസ്സിൽ “വാവർ ” എന്ന കെട്ട് കഥ ഉണ്ടാക്കി കുത്തി നിറച്ച പോലെ……
അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന വരെ അർത്തുങ്കൽ പള്ളയിൽ കേറ്റി മാല ഊരിച്ച് കീശ നിറക്കുന്ന പോലെ……
കൊട്ടിയൂർ ക്ഷേത്രത്തിന്റെ പേരിലും അവകാശ വാദം ഉന്നയിച്ചിരിക്കുന്നു …
നാളെ ഞങ്ങൾ വെള്ളം തരുന്നതുകൊണ്ടണ് വൈശാഖ മഹോത്സവം നടക്കുന്നതെന്ന മതേതര വാഴത്തുകൾ നാം കേൾക്കേണ്ടി വരും
ഹിന്ദുസമൂഹത്തിലെ എല്ലാവിഭാഗക്കാർക്കും അവിടെ സവിശേഷ അധികാരങ്ങളും ആചാരങ്ങളുമുണ്ട്
അതുമതി.
,
കൊട്ടിയൂരിൽ ഇനി ഒരു #വാവർ വേണ്ട
സൂചി കൊണ്ടെടുക്കേണ്ടത് സൂചികൊണ്ടെടുക്കുക !
പിന്നെ തൂമ്പയെടുക്കേണ്ടി വരരുത് – ശശികല ടീച്ചർ പറഞ്ഞു.
. ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനവും പ്രാധാന്യവും വർദ്ധിക്കുമ്പോൾ മാത്രം എന്തുകൊണ്ടാണ് ‘പാരമ്പര്യ അവകാശം’ ഉയരുന്നതെന്നും ചോദ്യമുയരുന്നു.















