പാലക്കാട്: കേരളത്തിൽ ആദ്യത്തെ ‘ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയാണ്. ദേശീയ മാദ്ധ്യമൾക്ക് പുറമേ പ്രാദേശിക മാദ്ധ്യമങ്ങളിലും സ്വകാര്യ യൂട്യൂബ് ചാനലുകളടക്കം വിഷയം അതീവ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട മാദ്ധ്യമങ്ങളും വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കണ്ടത്.
എന്നാൽ ഇപ്പോഴും പാലക്കാട് നടന്ന കാര്യം മിക്ക മലയാള മാദ്ധ്യമങ്ങളിലും സംഭവം വാർത്തയായില്ല. ഇസ്ലാമിസ്റ്റ് അജണ്ടയായ ശരിയത്ത് ജിമ്മിനെ കുറിച്ച് വാർത്ത നൽകാൻ ഇവർക്ക് ധൈര്യമുണ്ടായില്ലെന്ന് പറയുന്നതാകും ശരി. മതമൗലിക വാദികളെയും തീവ്ര ഇസ്ലാമിസ്റ്റുകളെയും വെളളപൂശുന്ന തിരക്കിലാണ് ചില മലയാള മാദ്ധ്യമങ്ങൾ. അതിനാണ് കേട്ടുകേൾവിയില്ലാത്ത ഈ സംഭവത്തെ അവർ ബോധപൂർവം തിരസ്കരിച്ചത്. മലയാള മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയയിലും ചർച്ചയാകുകയാണ്. ഇസ്ലാമിസ്റ്റുകളെ പേടിയാണോ ചേട്ടാ എന്നാണ് സോഷ്യൽ മീഡിയയ്‌ക്ക് ഇവരോട് ചോദിക്കാനുള്ളത്
പാലക്കാട് പുതുനഗരത്തിലാണ് ശരിയത്ത് ജിം ആരംഭിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം എന്ന അവകാശത്തോടെയാണ് ഇത് തുടങ്ങുന്നത്. ഇതിന്റെ ഉടമ നവാസ് തന്നെയാണ് ഇസ്ലാം ഫ്രണ്ട്ലി ജിം സ്ഥാപിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.
ഇസ്ലാമിക നിയമങ്ങൾക്ക് അനുസരിച്ച് ആയിരിക്കും ജിം പ്രവർത്തിക്കുക. പാട്ട് ഉണ്ടാവില്ല. ഔറത്തുകൾ മറച്ചിരിക്കണം, അതായത് ഹിജാബ് അടക്കം ധരിച്ച് ശരീരം മുഴുവൻ മൂടിയായിരിക്കണം ജിമ്മിൽ വർക്കൗട്ട് ചെയ്യേണ്ടത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആയിരിക്കില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയമായിരിക്കും എന്നും ഇതിൽ പറയുന്നുണ്ട്. ഈ നിയമങ്ങൾ അനുസരിച്ച് മറ്റ് മതക്കാർക്കും വേണമെങ്കിൽ ജിമ്മിലേക്ക് വരാമെന്നും സോഷ്യൽ മീഡിയയിൽ പറയുന്നു.















