ഫാൽത്തയിൽ നിന്നും മുങ്ങി നേപ്പാൾ അതിർത്തിയിൽ ഒളിവ് ജീവിതം; അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ. ദിവസങ്ങളോളം ഒളിവിലായിരുന്ന ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്നാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്. വധശ്രമം, ഭീഷണി, തീവെപ്പ് അടക്കം നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട പോലീസ് സ്റ്റേഷനിൽ ഖാനെതിരെ ഏഴ് എഫ്ഐആർ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫാൽറ്റ മണ്ഡലത്തിലെ ടിഎംസി സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചു. റീപോളിംഗിന് തൊട്ടുമുമ്പ് അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുകയും,
ഫാൾട്ട ഉപതെരഞ്ഞെടുപ്പിൽ ടിഎംസി സ്ഥാനാർത്ഥിയായിരുന്നു ജഹാംഗീർ ഖാൻ. മത്സര രംഗത്ത് നിന്ന് പിന്മാറുന്നെന്ന് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഇയാൾ അറിയിച്ചത്.

അറസ്റ്റ് അടക്കമുള്ള നടപടികളിൽ നിന്നും സംരക്ഷണം നേടി ജഹാംഗീർ ഖാൻ കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും സംരക്ഷണം നേടിയിരുന്നു. ഈ ഇടക്കാല ഉത്തരവ് ദിവസങ്ങൾക്ക് മുൻപ് കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.

Share