ഗുവാഹത്തി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതി അസമിൽ കൂടുതൽ രൂക്ഷമായി. സോണിത്പുർ ജില്ലയിൽ കാണാതായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
സംസ്ഥാനത്ത് ഇതുവരെ 37,000-ത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാനിടയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
ലഖിംപൂർ ജില്ലയിലാണ് പ്രളയത്തിന്റെ ആഘാതം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം 35,000-ത്തിലധികം പേർ ദുരിതത്തിലായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സോണിത്പുർ ജില്ലയിൽ നിന്ന് 16 പേരെ ദുരന്തനിവാരണ സേന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
സോണിത്പുർ, ദിബ്രുഗഡ്, ലഖിംപൂർ, ധേമാജി, ജോർഹട്ട്, ശിവസാഗർ എന്നീ ആറ് ജില്ലകളാണ് പ്രളയബാധിത മേഖലകൾ. 12 റവന്യൂ സർക്കിളുകളും 99 ഗ്രാമങ്ങളും വെള്ളത്തിനടിയിലായതോടെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

![Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)](https://janamtv.com/wp-content/uploads/2026/07/20260714466l_fna7lgi-750x433.webp)













