റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 03:51 pm IST
Facebook
Twitter
WhatsAppTelegram

ഉജ്ജയിൻ: റോഡ് വികസനത്തിനായി ക്ഷേത്രം പൊളിച്ചുനീക്കിയിട്ടും എട്ട് അടി ഉയരമുള്ള ഖഡേ ഹനുമാൻ വിഗ്രഹം മാറ്റാനാകാതെ അധികൃതർ. മഹാകുംഭമേളയായ സിംഹസ്ഥ 2028ന് മുന്നോടിയായി  റോഡ് വീതി കൂട്ടുന്നതിനിടെയാണ് വിഗ്രഹം പുതിയ വെല്ലുവിളിയായി മാറിയത്.

ഉജ്ജയിനിയിലെ ബഡാ സരാഫാ മാർക്കറ്റിലാണ് അപൂർവ സാഹചര്യം. കാന്തൽ മുതൽ ഗോപാൽ മന്ദിർ വരെയുള്ള ഏകദേശം 450 മീറ്റർ റോഡ് ഒമ്പത് മീറ്ററിൽ നിന്ന് 15 മീറ്ററായി വികസിപ്പിക്കാനാണ് പദ്ധതി. ഇതിനായി മൂന്ന് മതസ്ഥാപനങ്ങൾ ഇതിനകം മാറ്റിയിട്ടുണ്ട്. എന്നാൽ ഖഡേ ഹനുമാൻ വിഗ്രഹം ഇപ്പോഴും അതേ സ്ഥലത്ത് തുടരുകയാണ്.

വിഗ്രഹത്തിന് താഴെ പുരാതന ഘടന?
വിഗ്രഹം ഭൂമിക്കടിയിലെ കല്ലുകൊണ്ടുള്ള  ഏതോ പുരാതന ഘടനയുമായി പരസ്പരം പൂട്ടിയിരിക്കുന്ന രീതിയിൽ ബന്ധിപ്പിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ വിഗ്രഹം ഇളക്കി മാറ്റുന്നത് എളുപ്പമല്ലെന്നാണ് വിലയിരുത്തൽ.

ഇക്കാര്യം വിശദമായി പരിശോധിക്കാൻ ഇൻഡോറിലെ ശ്രീ ഗോവിന്ദ്‌റാം സെക്സാരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (SGSITS), ഐഐടി എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വിശദമായ പരിശോധന പൂർത്തിയാകുന്നതുവരെ വിഗ്രഹവുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉണ്ടാകില്ലെന്ന് മുനിസിപ്പൽ അഡീഷണൽ കമ്മീഷണർ സന്തോഷ് ടാഗോർ വ്യക്തമാക്കി.

വിഗ്രഹം മാറ്റുന്നതിനായി ചത്രി ചൗക്കിലെ പഴയ ജലസംഭരണിക്ക് സമീപം പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള പീഠവും ഒരുക്കിത്തുടങ്ങി. എന്നാൽ വിദഗ്ധരുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ മാറ്റിവെക്കൽ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.

1000 വർഷം പഴക്കം?
പുരാവസ്തു ഗവേഷകനായ  രമൺ സൊളങ്കി കഴിഞ്ഞ ദിവസം സ്ഥലം പരിശോധിച്ചിരുന്നു. വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് മാൽവ മേഖലയിലെ ബസാൾട്ട് കല്ലുകൊണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വിഗ്രഹം പരമാര രാജവംശത്തിന്റെ കാലത്ത് നിർമ്മിച്ചതാകാമെന്നും ഏകദേശം 1,000 വർഷം വരെ പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ ചുമരുകളും ഗോപുരവും പൊളിച്ചുനീക്കിയെങ്കിലും വിഗ്രഹത്തിന് മുന്നിലെ ആരാധനയ്‌ക്ക് മുടക്കമില്ല. പുരോഹിതൻ മഹേഷ് ബൈരാഗി ഇപ്പോഴും ദിവസവും പൂജകൾ നടത്തുന്നുണ്ട്. ഭക്തരും ഇവിടെ എത്തി ദർശനം നടത്തുന്നു.

വിഗ്രഹത്തിന് സമീപം സുരക്ഷയ്‌ക്കായി പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, “വിഗ്രഹത്തിന്റെ കാലിനടിയിൽ എന്താണുള്ളത്?” എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയ ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന നിലപാടിലാണ് ഭരണകൂടം

Tags: roadHanuman Idol
Share
Tweet
SendShare

More News from this section

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി. റെയ്ഡ്; 18 കേന്ദ്രങ്ങളിൽ പരിശോധന, ബാർ ലൈസൻസ് ക്രമക്കേട് കേസിൽ നടപടി

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

Latest News

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

‘വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല’; ഇ.ഡി. വാദങ്ങൾ തള്ളി മുഹമ്മദ് റിയാസ്

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 90 കിലോ, രണ്ട് പേർ അറസ്റ്റിൽ

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വെള്ളി-ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies