തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2026, 03:36 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയ്‌ക്കും പരിസര പ്രദേശങ്ങള്‍ക്കും നേരെ വന്‍ ഡ്രോണ്‍ ആക്രമണം. റഷ്യന്‍ അധികൃതരുടെ കണക്കനുസരിച്ച് ശനിയാഴ്ച മുതല്‍ 1,600ലേറെ ഡ്രോണുകളാണ് തകര്‍ത്തത്. ഇതില്‍ 450 എണ്ണം മോസ്‌കോ ലക്ഷ്യമാക്കി എത്തിയതായും അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മോസ്‌കോ മേഖലയിലെ ഗവര്‍ണര്‍ ആന്‍ഡ്രെയ് വൊറോബ്യോവ് അറിയിച്ചു.

മോസ്‌കോ മേയര്‍ സെര്‍ഗെയ് സൊബ്യാനിന്‍ ആക്രമണത്തെ തലസ്ഥാനത്തിന് നേരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. മോസ്‌കോ ഓയില്‍ റിഫൈനറിയിലും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലും ഡ്രോണുകള്‍ പതിച്ചതായി അദ്ദേഹം അറിയിച്ചു. റിഫൈനറി പരിസരത്ത് സ്‌ഫോടനങ്ങളും പുകയും കണ്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി സൊബ്യാനിന്‍ പറഞ്ഞു. ഇതില്‍ 450 എണ്ണം മോസ്‌കോയിലേക്ക് നീങ്ങിയവയാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കില്‍ രാജ്യത്തുടനീളം 1,100 ഡ്രോണുകള്‍ തകര്‍ത്തതായി വ്യക്തമാക്കിയിരുന്നു. മോസ്‌കോയിലെ ആക്രമണത്തില്‍ ഒരു എണ്ണ റിഫൈനറിയുടെ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് നേരെയും ഡ്രോണ്‍ പതിച്ചതായും മേയര്‍ പറഞ്ഞു. റഷ്യന്‍ അധികൃതരുടെ ആരോപണങ്ങളോട് യുക്രെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോസ്‌കോ മേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് രണ്ട് പേര്‍ മരിച്ചത്. മരിച്ചവരില്‍ 44കാരിയായ ഒരു സ്ത്രീയും പ്രായമായ ഒരു പുരുഷനും ഉള്‍പ്പെടുന്നതായി ഗവര്‍ണര്‍ അറിയിച്ചു. ഒരു 21 നില കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് 400 പേരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയിലെ മൂന്ന് ദിവസത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമാണ് വന്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. സെപ്റ്റംബര്‍ 18ന് ആരംഭിച്ച വോട്ടെടുപ്പ് സെപ്റ്റംബര്‍ 20നാണ് അവസാനിക്കുന്നത്. ആക്രമണം തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് മോസ്‌കോ മേയര്‍ ആരോപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികളെ ആക്രമണം തടസ്സപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ അധിനിവേശത്തിലാക്കിയ പ്രദേശങ്ങളിലും ക്രിമിയയിലും റഷ്യ വോട്ടെടുപ്പ് നടത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ റഷ്യന്‍ തെരഞ്ഞെടുപ്പ് നടപടികളെ യുക്രെയ്ന്‍ നിയമവിരുദ്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

Tags: Russiadrone attackUKRINEtwo death and 20 injuries reported
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ നികുതി; നിയമത്തിൽ ട്രംപ് ഒപ്പുവച്ചു, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബാധകമാകാൻ സാധ്യത,

സൗദി തലസ്ഥാനത്ത് വീണ്ടും മിസൈൽ ഭീഷണി; കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണകേന്ദ്രത്തിൽ തീ, റിയാദ് ലക്ഷ്യമിട്ട മിസൈൽ തടഞ്ഞതായി സൗദി

എറിത്രിയയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചു; ചെങ്കടലിലെ തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കം

ഹിജാബില്ലാതെ, തലമറയ്‌ക്കാതെ നൂറുകണക്കിന് യുവതികൾ; ഇറാനിലെ ഓട്ടമത്സരത്തിന്റെ ദൃശ്യങ്ങൾ വൈറൽ

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

വെള്ളിയാഴ്ച നിസ്കാരത്തിനിടെ പള്ളിയിൽ ചാവേർ സ്ഫോടനം; പാകിസ്താനിൽ 16 പൊലീസുകാരടക്കം 21 പേർ കൊല്ലപ്പെട്ടു

Latest News

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

ഓച്ചിറ 28-ാം ഓണാഘോഷം; കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ അവധി, മുഖ്യമന്ത്രി അനുമതി നൽകിയത് എം. ലിജുവിന്റെ ആവശ്യം പരിഗണിച്ച്

വിവാഹത്തിന് പ്രായം ഒരു തടസ്സമാണോ? 30 കഴിഞ്ഞാൽ വിവാഹം അസാധ്യമോ? മുപ്പതുകളിലെ വിവാഹത്തെക്കുറിച്ചുള്ള സത്യങ്ങളും മിഥ്യകളും!

ശബരിമല അരവണ ക്ഷാമത്തിൽ വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ്; നേരത്തെ നിയന്ത്രണം ഏർപ്പെടുത്തണമായിരുന്നു, ഭക്തർ ആവശ്യപ്പെടുന്നത്ര നൽകാനാകില്ലെന്ന് കെ. ജയകുമാർ

19 ഗോള്‍ നേടി ഇന്ത്യന്‍ വനിതകള്‍, എട്ട് ഗോള്‍ നേടി ദീപിക! ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനം

ഷട്ടില്‍ കളി കഴിഞ്ഞ് കുഴഞ്ഞുവീണു; കരാട്ടെ പരിശീലകന്‍ മരിച്ചു

പൂജവെപ്പ് ഒക്ടോബർ 18ന്; 19ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് ആവശ്യം, മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി ബിജെവിഎസ്

കടം വാങ്ങിയ റൈഫിളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസ് മെഡലിലേക്ക്; ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി; അഭിമാനമായി കോഴിക്കോട്ടുകാരി വിദര്‍ശ വിനോദ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies