നാഗ്പൂർ : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്‍റ് ടെസ്റ്‍റിൽ ഇന്ത്യ വമ്പൻ ലീഡിലേക്ക്.ഇന്ത്യക്കായി വിരാട് കോഹ്ലിയും സെഞ്ച്വറി നേടി.കരിയറിലെ 19 ആം സെഞ്ച്വറിയാണ് കോഹ്‍ലി സ്വന്തമാക്കിയത്.
മൂന്നാം ദിവസം രണ്ട് വിക്കറ്‍റിന് 312 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്‍റിംഗ് പുനരാരംഭിച്ചത്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്‍റിന് 414 റൺസെന്ന നിലയിലാണ്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ മുരളി വിജയും ചേതേശ്വർ പൂജാരയും ഡബിൾ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.മുരളി വിജയ് പുറത്തായതിനു ശേഷമെത്തിയ ക്യാപ്ടൻ വിരാട് കോലിയും നിലയുറപ്പിച്ചതോടെ ശ്രീലങ്കയുടെ നില പരുങ്ങലിലായി.
143 റൺസെടുത്ത പൂജാരയുടേയും 2 റൺസെടുത്ത രഹാനെയുടേയും വിക്കറ്റാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത് . ഇപ്പോൾ നാലു റൺസെടുത്ത രോഹിത് ശർമയാണ് കോഹ്ളിക്കൊപ്പം ക്രീസിൽ .