മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ലയണൽ മെസിയെയും നെയ്മറിനെയും പിന്തള്ളിയാണ് റൊണാൾഡോ അഞ്ചാം തവണയും പുരസ്കാരം സ്വന്തമാക്കിയത്.
ലോകമെമ്പാടുമുള്ള ഫുഡ്ബോൾ ആരാധകർ പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനത്തിനായിരുന്നു പാരീസിലെ പ്രകാശ പൂരിതമായ ഈഫിൽ ഗോപുരം സാക്ഷ്യം വഹിച്ചത്. ലയണൽ മെസിയുമായുള്ള പോരാട്ടത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലന്‍ ഡി ഓർ പുരസ്കാരം സ്വന്തമാക്കി.
അഞ്ചാം തവണയാണ് ബാലന്‍ ഡി ഓർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടിയെത്തുന്നത്. ഇതോടെ മെസ്സിയുടെ 5 ബാലന്‍ ഡി ഓർ അവാർഡുകൾ എന്ന റെക്കോഡിനു ഒപ്പമെത്താന്‍ ക്രിസ്റ്റ്യാനോക്കായി.
മുന്‍ സീസണിൽ റയൽ മാഡ്രിഡിനായി ലാ ലീഗയും ചാംപ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്ത താരം എല്ലാ മത്സരങ്ങളിലുമായി 52 ഗോളാണ് കഴിഞ്ഞ വർഷം അടിച്ചു കൂട്ടിയത്.
ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ഫിഫയുടെ പുരസ്കാരത്തിന് പിന്നാലെ ബാലന്‍ ഡി ഓർ കൂടി നേടിയത് സി ആർ 7 ആരാധകരെ ആഹ്ലാദത്തിമിർപ്പിലാക്കിയിരിക്കുകയാണ്