തിരുവനന്തപുരം: ഒ രാജഗോപാൽ എംഎൽഎയുടെ ചികിത്സാ റി ഇമ്പേഴ്സ്മെന്റ് വിവരങ്ങൾ ജനം ടിവിക്ക്. ഇരുപത് മാസത്തിനിടെ ചികിത്സാ ചെലവായി ബിജെപി അംഗം കൈപ്പറ്റിയത് ഇരുപത്തി രണ്ടായിരത്തി അറുനൂറ്റി നാല്പത്തി രണ്ട് രൂപ.
ഐ.സി ബാലക്യഷ്ണൻ, കെ.അൻസലൻ, പി.ഉണ്ണി, വി.ടി ബലറാം, ആന്റണി ജോൺ, ടിവി ഇബ്രാഹിം, എൽദോ എബ്രഹാം, എൻ.ഷംസുദ്ദീൻ, സി.കെ ഹരീന്ദ്രൻ എന്നിവരാണ് കുറഞ്ഞ തുക കൈപ്പറ്റിയ മറ്റ് അംഗങ്ങൾ.
ഒ രാജോഗോപാലിന്റെ ചികിത്സാ ചെലവ് ലക്ഷങ്ങളാണ് എന്ന തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു.
കഴിഞ്ഞ ദിവസം കെ മുരളീധരൻ എംഎൽഎയുടേതടക്കമുള്ള ചികിത്സാ ചെലവുകൾ ജനം ടിവി പുറത്തുവിട്ടിരുന്നു. 20 മാസത്തിനിടയിൽ മുരളീധരൻ കൈപ്പറ്റിയത് ഇരുപത്തി ആറ് ലക്ഷത്തോളം രൂപയാണ്. പി.ടി തോമസ് പത്തൊൻപത് ലക്ഷത്തോളം രൂപയും എം.കെ മുനീർ പത്ത് ലക്ഷം രൂപയോളവും കൈപ്പറ്റിയിരുന്നു.
നേരത്തെ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ചികിത്സാ ചിലവ് സംബന്ധിച്ച രേഖകൾ ജനം ടിവി പുറത്തുവിട്ടിരുന്നു. കണ്ണാടിയ്ക്ക് 28000 രൂപയുടെ ബില്ല് ഹാജരാക്കിയതും ഭർത്താവിന്റെ ചികിത്സാ ചിലവിനുള്ളിൽ പൊറോട്ടയുടെയും ഗോപി മഞ്ചൂരിയന്റെയും ബില്ല് ഉൾപ്പെടുത്തിയതും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതും വിവാദമായിരുന്നു.
ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്ത് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.