ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രജീന്ദർ കുമാറിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ തിരിച്ചു നൽകാനുള്ള വിചാരണക്കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി . വിചാരണ കോടതി നിയമപരിധി ലംഘിച്ചു കൊണ്ടുള്ള വിധി ന്യായത്തിൽ പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു . വിചാരണക്കോടതി വിധിയ്ക്കെതിരെ സി ബി ഐ സമർപ്പിച്ച ഹർജി അനുവദിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം
പിടിച്ചെടുത്ത രേഖകൾ ഡൽഹി സർക്കാരിന്റെ പ്രവർത്തനത്തിന് അന്ത്യന്താപേക്ഷിതമാണെന്നാണ് സ്ർക്കാർ വാദിച്ചത് . എന്നാൽ എല്ലാ രേഖകളുടേയും പകർപ്പുകൾ സർക്കാരിന്റെ കയ്യിലുള്ളപ്പോൾ ഈ വാദം ബാലിശമാണെന്ന് സിബിഐ ചൂണ്ടിക്കാട്ടി . തുടർന്നാണ് വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത് .
കെജരിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രജീന്ദർ കുമാർ ഉൾപ്പെട്ട അഴിമതിക്കേസിന്റെ ഭാഗമായായിരുന്നു റെയ്ഡ് . എന്നാൽ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയെന്നായിരുന്നു ആം ആദ്മി പാർട്ടിയും കെജരിവാളും പ്രചരിപ്പിച്ചിരുന്നത് . റെയ്ഡിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മനോരോഗിയെന്നാണ് കെജരിവാൾ വിശേഷിപ്പിച്ചത് .
തന്റെ ബിനാമി കമ്പനിയായ എൻഡവർ സിസ്റ്റംസിന് കോടികളുടെ കരാറുകൾ അനധികൃതമായി നൽകിയെന്നതാണ് രജീന്ദർ കുമാറിനെതിരെയുള്ള അഴിമതിക്കേസ് . കുറഞ്ഞ സമയത്തിനുള്ളില്‍ ഇങ്ങനെ അഞ്ച് വമ്പന്കരാറുകളാണ് ഇയാള്‍ തന്റെ കമ്പനിക്ക് തന്ത്രപൂര്‍വ്വം ഒപ്പിച്ചുനല്കിയത്. ടെണ്ടറും പത്രപ്പരസ്യവും ഒന്നും ഇല്ലാതെയാണ് തന്റെ കമ്പനിക്ക് സര്‍ക്കാരിന്റെ കരാറുകള്‍ നല്‍കിയത്.
ദല്‍ഹി സര്‍ക്കാരിന്റെ ഡയലോഗ് കമ്മീഷൻ മെംബര്‍ സെക്രട്ടറിയാന്ന ആശിഷ് ജോഷിയാണ് അഴിമതി മനസിലാക്കി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജംഗ് നിയമിച്ച അഴിമതി വിരുദ്ധ ബ്യൂറോ മേധാവി എം.കെ. മീനയ്ക്ക് പരാതി നല്‍കിയത്. ജംഗ് അത് സിബിഐക്ക് കൈമാറുകയായിരുന്നു