നാസികളുമായി സന്ധി ചെയ്തപ്പോൾ - സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും ഭാഗം - 02
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നാസികളുമായി സന്ധി ചെയ്തപ്പോൾ – സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും ഭാഗം – 02

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2016, 01:56 am IST
FacebookTwitterWhatsAppTelegram

1920 കളുടെ മദ്ധ്യത്തിൽ ഭാരതത്തിലാരംഭിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നെയും ഒരു പതിറ്റാണ്ടിനു ശേഷമാണ് ശക്തിപ്പെടുന്നത് . സോവിയറ്റ് ഇന്റർനാഷണലിന്റെ തീരുമാനമനുസരിച്ച് മാത്രം ആടാൻ വിധിക്കപ്പെട്ട പാർട്ടി ദേശീയ സമരത്തോട് പുറം തിരിഞ്ഞു നിന്നത് വളർച്ചയെ തടസ്സപ്പെടുത്തി . മനുഷ്യന് മനസ്സിലാകാത്ത നയങ്ങളുടെ രൂപീകരണവും ഇരുട്ടിവെളുക്കുന്നതിനു മുൻപേ അതിൽ നിന്നുള്ള ചുവടുമാറ്റവും വളർച്ചയെ ബാധിച്ചു.

സോവിയറ്റ് യൂണിയനിൽ നിന്ന് കൂട്ട വധശിക്ഷകളുടെ വാർത്തകൾ പുറത്ത് വന്നു കൊണ്ടിരുന്ന 1934 -39 കാലഘട്ടത്തിൽ ഈ എം എസും , എ കെ ഗോപാലനും കെ ദാമോദരനും പി കൃഷ്ണപിള്ളയും അടക്കമുള്ളവരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ . പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പോലും സ്റ്റാലിൻ ഭരണത്തിൽ ജീവൻ നഷ്ടപ്പെട്ട കാലം. തനിക്ക് സംശയം തോന്നുന്നവരെയെല്ലാം വർഗ്ഗശത്രുവെന്ന് മുദ്രകുത്തി സ്റ്റാലിൻ അവസാനിപ്പിച്ചു . പതിനേഴാം പാർട്ടി കോൺഗ്രസിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ എഴുപത് ശതമാനത്തോളം പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു .

മനുഷ്യാവകാശ ധ്വംസനങ്ങളുടെ എണ്ണമറ്റ സംഭവങ്ങൾ സോവിയറ്റ് യൂണിയനിൽ അരങ്ങേറുമ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് സ്റ്റാലിൻ മഹത്തായ ആചാര്യനായിരുന്നു. വഴികാട്ടുന്ന നക്ഷത്രവും ലോക സോഷ്യലിസത്തിന്റെ നേതാവുമായിരുന്നു . ഈ സോവിയറ്റ് ദാസ്യമാണ് ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുക്കുന്നതിലേക്ക് കമ്യൂണിസ്റ്റുകളെ നയിച്ചത് .

1936 – 38 കാലഘട്ടത്തിൽ കമ്യൂണിസ്റ്റ്കാരുടെ ഒന്നാം നമ്പർ ശത്രു ഫാസിസ്റ്റുകളായിരുന്നു. സോവിയറ്റ് യൂണിയനെ തകർക്കാൻ ശ്രമിക്കുന്നുവെന്നതായിരുന്നു ഫാസിസ്റ്റുകളുടെ മേൽ ആരോപിക്കപ്പെട്ട പ്രധാന കുറ്റം .

എന്നാൽ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു തൊട്ടു മുൻപ് സോവിയറ്റ് യൂണിയനും ജർമ്മനിയും അനാക്രമണ സന്ധിയിൽ ഒപ്പുവച്ചത് കാര്യങ്ങൾ മാറ്റി മറിച്ചു . 1939 ആഗസ്റ്റ് 23 ന് മോളോടോവ് – റിബ്ബൻ ട്രോപ്പ് സന്ധി പ്രകാരം ഇരു രാജ്യങ്ങളും പരസ്പരം ആക്രമിക്കുകയില്ലെന്ന് മാത്രമല്ല ഒരാൾ മറ്റൊരാളുടെ ശത്രുവിനെ സഹായിക്കുകയുമില്ലെന്ന് തീരുമാനിക്കപ്പെട്ടു . ഈ കരാറിന് മറ്റൊരു രഹസ്യമുഖവുമുണ്ടായിരുന്നു .

റൊമാനിയ , പോളണ്ട് , ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ , ഫിൻലാൻഡ് എന്നീ രാജ്യങ്ങളെ പങ്കിട്ടെടുക്കാനുള്ള രഹസ്യ തീരുമാനവും സ്റ്റാലിനും ഹിറ്റ്ലറും അംഗീകരിച്ച കരാറിലുണ്ടായിരുന്നു . സോവിയറ്റ് നോക്കികളായ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിലായി . ഫാസിസ്റ്റുകൾ തങ്ങളുടെ പിതൃഭൂമിയോട് സഖ്യത്തിലെത്തിയതോടെ ഒന്നാം നമ്പർ ശത്രുവായി ഇക്കുറി സാമ്രാജ്യത്വം അവരോധിക്കപ്പെട്ടു .

കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ യുദ്ധകാലത്തെ നയത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയുയർത്തുന്ന രാജ്യങ്ങളായി മാറി . സ്റ്റാലിനോട് സഖ്യമുണ്ടാക്കിയ ഹിറ്റ്ലർ വേണ്ടപ്പെട്ടവനുമായി. രക്തരൂക്ഷിതമായ നീക്കത്തിലൂടെ ജർമ്മനി പോളണ്ടിനെ വിഭജിച്ചെടുത്തതും കമ്യൂണിസ്റ്റ് പാർട്ടി ന്യായീകരിച്ചു . സോവിയറ്റ് യൂണിയന്റെ താത്പര്യമാണ് മനുഷ്യവംശത്തിന്റെ താത്പര്യമെന്ന് അവർ താത്വിക വിശദീകരണങ്ങൾ നൽകി . 1939 ൽ സോവിയറ്റ് റഷ്യ ഫിൻലൻഡിനെ ആക്രമിച്ചതിനേയും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഉളുപ്പില്ലാതെ ന്യായീകരിച്ചു.

(തുടരും )

Tags: Weekend Special
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies