ഹനുമന്തപ്പ താണ്ടിയ വഴികള്‍ മഞ്ഞുമലകളെക്കാള്‍ ദുര്‍ഘടം
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഹനുമന്തപ്പ താണ്ടിയ വഴികള്‍ മഞ്ഞുമലകളെക്കാള്‍ ദുര്‍ഘടം

Janam Web Desk by Janam Web Desk
Feb 11, 2016, 11:20 pm IST
A A
FacebookTwitterWhatsAppTelegram

ബംഗലൂരു: ഹനുമന്തപ്പ കൊപ്പാഡ് എന്ന ലാന്‍സ് നായിക് ഹനുമന്തപ്പ ജീവിതത്തില്‍ ഏറെ ദുര്‍ഘടങ്ങള്‍ താണ്ടിയാണ് രാജ്യസേവനത്തിലേക്ക് എത്തിയത്. സിയാച്ചിനിലെ തണുത്തുറഞ്ഞ മഞ്ഞുമലകളെക്കാള്‍ ദുഷ്‌കരമായിരുന്നു ഈ വഴികള്‍. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും മാത്രം കൈമുതലായിരുന്ന ആ ധീരന്‍ സൈനികനായത് കാവ്യനീതിയായിരുന്നു. ആറ് ദിവസം മഞ്ഞിനടിയില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് തുണയായത് മനക്കരുത്തും യോഗാഭ്യാസവും ആയിരുന്നു.

കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ജനിച്ച ഹനുമന്തപ്പ ദിവസവും ആറ് കിലോമീറ്ററോളം നടന്നാണ് സ്‌കൂളില്‍ പോയിരുന്നത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് കരുത്തായത് ജീവിത സാഹചര്യങ്ങള്‍ തന്നെയായിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള ശ്രമം മൂന്നു തവണ പരാജയപ്പെട്ടിട്ടും പിന്തിരിയാതെ, നിശ്ചയദാര്‍ഢ്യം ഒന്നു മാത്രം കൈമുതലാക്കിയാണ് സേനയില്‍ സേവനത്തിനെത്തിയത്.

2002ല്‍ 19 മദ്രാസ് റെജിമെന്റില്‍ ചേര്‍ന്ന അദ്ദേഹം ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉളള മേഖലകളിലെ സേവനം ചോദിച്ചു വാങ്ങുകയായിരുന്നു. കാലാവസ്ഥയും ഭീകരരും ഭീഷണി ഉയര്‍ത്തുന്ന ജമ്മു കശ്മീരിലും ബോഡോ കലാപകാരികളുടെ സാന്നിദ്ധ്യമുളള അസമിലും പോരാട്ട വീര്യത്തോടെ അദ്ദേഹം സേവനം അനുഷ്ഠിച്ചു. 13 വര്‍ഷത്തെ സൈനിക സേവനത്തില്‍ 10 വര്‍ഷവും അപകടം പതിയിരിക്കുന്ന മേഖലകളില്‍.

യോഗാഭ്യാസി ആയിരുന്ന അദ്ദേഹം യോഗ പഠിക്കാന്‍ മറ്റ് സൈനികര്‍ക്കും പ്രചോദനമായിരുന്നു. 35 അടി താഴ്ചയില്‍ മഞ്ഞുപാളികളോട് മല്ലിട്ട് ജീവന്‍ നിലനിര്‍ത്താന്‍ ഹനുമന്തപ്പയെ സഹായിച്ചത് നിശ്ചയദാര്‍ഢ്യത്തോടൊപ്പം യോഗാഭ്യാസവും ആണെന്ന് സൈനിക ഉദ്യാഗസ്ഥര്‍ തന്നെ പറയുന്നു. പകല്‍സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രി. രാത്രിയില്‍ മൈനസ് 55 ഡിഗ്രി. ചുറ്റും നോക്കിയാല്‍ ഒന്നുംകാണാനില്ല. മഞ്ഞുമലകള്‍മാത്രം. അന്തരീക്ഷമര്‍ദ്ദം വളരെകൂറവ്. ശ്വസിക്കാന്‍ തന്നെ വളരെ വിഷമം. ഇതാണ് ലോകത്തിലെ എറ്റവും ഉയര്‍ന്ന കാവല്‍ഭൂമിയുടെ ചിത്രം. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് ഹനുമന്തപ്പയും സഹപ്രപര്‍ത്തകരും അതിര്‍ത്തി കാത്ത് വന്നത്. മഞ്ഞിന്റെ പ്രഹരമേറ്റ് ദേഹം മുറിയാത്ത ദിവസങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നില്ല.

വലിയൊരു വായുകുമിളയില്‍ അകപ്പെട്ടതാവണം ഹനുമന്തപ്പയുടെ ജീവന്‍ നിലനില്‍ക്കാന്‍ കാരണമായത് എന്നായിരുന്നു വിദഗ്ധരുടെ ആദ്യ നിഗമനം. എന്നാല്‍ ലഭിച്ച സൈനിക പരിശിലനം ഹനുമന്തപ്പ വിദഗ്ധമായി ഉപയോഗിച്ചുവെന്ന നിരിക്ഷണമാണ് അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാര്‍ പങ്കു വയ്‌ക്കുന്നത്. മൂക്കിനും വായയ്‌ക്കും ചുറ്റും ഒരു വായുകുമിള ഉണ്ടാക്കി ശ്വാസത്തിനു വഴികണ്ടെത്തുന്ന രിതിയാണ് അദ്ദേഹം അവലംബിച്ചതെന്നാണ് ഡോകടര്‍മാരുടെ നിഗമനം. അതായത് ആറുദിവസം രാവും പകലും ഒന്ന് ചലിയ്‌ക്കുകപോലും ചെയ്യാതെ ഹനുമന്തപ്പ പ്രതികൂല കാലവസ്ഥയോട് പൊരുതി എന്ന് ചുരുക്കം. ധീരവും മാതൃകാപരവുമാകുന്നു ഹനുമന്തപ്പ എന്ന സൈനികന്റെ ചെറുത്ത് നില്‍പ്പ്.

36 അടിവരെ മഞ്ഞുവീഴ്ച ഇവിടെ സാധാരണമായിരുന്നു.അപ്പോള്‍ തന്നെ മഞ്ഞ് നീക്കം ചെയ്ത് സൈനിക പോസ്റ്റുകള്‍ മഞ്ഞുമൂടിപ്പോകാതെ സംരക്ഷിക്കാന്‍ ഹനുമന്തപ്പയ്‌ക്കും സഹസൈനികര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു. ഇത്തരം ഒരു ശ്രമം പുരോഗമിയ്‌ക്കവെയാണ് ഹിമപാതം ഉണ്ടായത്. രാജ്യസേവനത്തിനിടെ ഹനുമന്തപ്പ വന്ന വഴി മറക്കാനും തയ്യാറായിരുന്നില്ല. താന്‍ പഠിച്ച സ്‌കൂളിലെ കുട്ടികള്‍ക്ക് ടൈയും ബെല്‍റ്റും വാങ്ങിനല്‍കിയ ശേഷമാണ് ഒടുവില്‍ നാട്ടില്‍ നിന്ന് മടങ്ങിയത്.

ജീവിത സാഹചര്യങ്ങളോട് എന്ന പോലെ മരണത്തോടും ഏറെ പൊരുതിയ ശേഷമാണ് അദ്ദേഹം കീഴടങ്ങിയത്. മനുഷ്യനെ പേടിക്കാത്ത ഹനുമന്തപ്പയെ ഭയപ്പെടുത്താന്‍ മഞ്ഞുപാളികള്‍ക്കുമായില്ല. ഇന്ത്യന്‍ സൈനികരുടെ ധൈര്യത്തിന്റെ പ്രതീകമായി ലാന്‍സ് നായിക് ഹനുമന്തപ്പ ഭാരതീയരുടെ മനസ്സില്‍ എന്നും നിലകൊളളും.

ShareTweetSendShare

More News from this section

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു;  തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്;   തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പോലീസ്. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് അഖിൽ സജീവിനെയും ലെനിനെയും കന്റോൺമെന്റ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി.   നാളെ കോടതിയിൽ കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് സമർപ്പിക്കും. പരാതിക്കാരനായ ഹരിദാസനിൽ നിന്ന് ലെനിൻ 50000 രൂപയും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഖിൽ സജീവ് നാഷണൽ ആയൂഷ് മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതായും ഇതിൽ നിന്ന് ഹരിദാസന്റെ മരുമകൾക്ക് സന്ദേശം അയച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.   ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കേസിൽ ബാസിതിനെ പ്രതി ചേർക്കുന്നതിൽ പോലീസ് തീരുമാനമെടുത്തിട്ടില്ല.

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്; തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പോലീസ്. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് അഖിൽ സജീവിനെയും ലെനിനെയും കന്റോൺമെന്റ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നാളെ കോടതിയിൽ കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് സമർപ്പിക്കും. പരാതിക്കാരനായ ഹരിദാസനിൽ നിന്ന് ലെനിൻ 50000 രൂപയും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഖിൽ സജീവ് നാഷണൽ ആയൂഷ് മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതായും ഇതിൽ നിന്ന് ഹരിദാസന്റെ മരുമകൾക്ക് സന്ദേശം അയച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കേസിൽ ബാസിതിനെ പ്രതി ചേർക്കുന്നതിൽ പോലീസ് തീരുമാനമെടുത്തിട്ടില്ല.

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാനയാത്രക്കിടയിൽ ആറുമാസം പ്രായമായ കുഞ്ഞിന് ശ്വാസതടസ്സം; ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതു ജീവൻ

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

Load More

Latest News

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

കരുവന്നൂരിന് പിന്നാലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും അഴിമതി; 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം

കരുവന്നൂരിന് പിന്നാലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും അഴിമതി; 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം

കുറിശേരി ഗോപാലകൃഷ്ണ പിള്ള അന്തരിച്ചു

കുറിശേരി ഗോപാലകൃഷ്ണ പിള്ള അന്തരിച്ചു

വീണ്ടും ഷോക്കടിപ്പിച്ച് കെഎസ്ഇബി; സർച്ചാർജ്  വർദ്ധിപ്പിച്ചു; ലക്ഷ്യം ജൂണിൽ ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കുക

വൈദ്യുതി കണക്ഷൻ എടുക്കുന്നുണ്ടോ?; എങ്കിൽ ഈ രണ്ട് രേഖകൾ മതി; അറിയിപ്പുമായി കെഎസ്ഇബി

മഴ മുന്നറിയിപ്പുകളിൽ മാറ്റം; സംസ്ഥാനത്തെ എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്

അതിശക്തമായ മഴ തുടരുന്നു; മൂന്ന് നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ

ട്രങ്ക് അന്തകനായി; ഒളിച്ചിരിക്കാൻ കയറിയ മൂന്നു പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

ട്രങ്ക് അന്തകനായി; ഒളിച്ചിരിക്കാൻ കയറിയ മൂന്നു പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies