കൊൽക്കത്ത: ലോകകപ്പ് ട്വന്‍റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് 55 റൺസ് ജയം. പാകിസ്ഥാൻ ഉയർത്തിയ 202 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന്‍റെ പോരാട്ടം 146 റൺസിന് അവസാനിച്ചു.
പാകിസ്ഥാനായി മുഹമ്മദ് ആമീറും, ഷാഹിദ് അഫ്രീദിയും രണ്ട് വിക്കറ്റ് വീഴ്‌ത്തി. പാകിസ്ഥാൻ നിരയിൽ അഹമ്മദ് ഷെഹ്സാദും, മുഹമ്മദ് ഹഫീസും അർദ്ധസെഞ്ച്വറി നേടി. ക്യാപ്ടൻ ഷാഹിദ് അഫ്രീദിയുടെ അവസാന ഓവറുകളിലെ വെടിക്കെട്ടു ബാറ്റിംഗാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. അഫ്രീദിയാണ് കളിയിലെ താരം