ഡമാസ്കസ് : സിറിയയിലെ പൈതൃക നഗരമായ പാൽമിറയ്ക്ക് ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്ന് മോചനം . പാൽമിറ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണെന്ന് സൈന്യത്തെ ഉദ്ധരിച്ച് സിറിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മെയിലാണ് മരുഭൂമിയിലെ മുത്ത് എന്നറിയപ്പെടുന്ന പാൽമിറ നഗരം ഐഎസ് ഭീകരരർ പിടിച്ചടക്കിയത്. നിയന്ത്രണം തിരിച്ചുപിടിക്കാനുളള സിറിയൻ സൈന്യത്തിന്റെ ശ്രമങ്ങൾക്ക് സഹായമേകിയത് റഷ്യയും അമേരിക്കൻ സഖ്യവും നടത്തിയ വ്യോമാക്രമണങ്ങളാണ്.
യുനസ്കോയുടെ പൗരാണിക പട്ടികയിൽ ഉൾപ്പെട്ടിരുന്ന പാൽമിറയിലെ പല നഗരങ്ങളും ഐഎസ് തകർത്തു. പാൽമിറയുടെ വടക്കൻ നഗരമായ അൽ അമൈറ കഴിഞ്ഞ ദിവസം സിറിയൻ സേനയുടെ നിയന്ത്രണത്തിലായി. മുഴുവൻ ഭീകരരെയും തുരുത്തിയതിന് ശേഷമാണ് സൈന്യം നഗരം തിരിച്ചു പിടിച്ചത്.
നഗരം തിരിച്ചു പിടിക്കാനുളള ശ്രമത്തിനിടെ നാന്നൂറോളം ഐഎസ് ഭീകരരെ വധിച്ചതായും സിറിയൻ ഒബ്സേർവേറ്ററി അറിയിച്ചു . ഐഎസിനെതിരായ പോരാട്ടത്തിൽ വൻ നേട്ടമാണ് പാൽമിറ തിരിച്ചുപിടിച്ചതിലൂടെ സിറിയൻ സൈന്യം നടത്തിയത്. .