ന്യൂയോർക്ക് : ഫുട് ബോൾ ലോകം ഇനി കോപ്പ അമേരിക്കയുടേയും, യൂറോ കപ്പിന്‍റേയും ആവേശത്തിലേക്ക്. കോപ്പ അമേരിക്കയ്‌ക്ക് മറ്‍റന്നാൾ തുടക്കമാകുന്പോൾ ,ജൂൺ 10ന് യൂറോ കപ്പിൽ പന്തുരുളും.ജൂൺ 23നാണ് കോപ്പാ അമേരിക്കയുടെ ഫൈനൽ.16 ടീമുകളാണ് കോപ്പാ അമേരിക്ക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ഇനി ലോകം കാൽപന്തിന്‍റെ ആവേശത്തിലേക്ക്.ലോക ഫുട്ബോളിലെ മുടിചൂടാ മന്നന്മാരായ ബ്രസീലും അർജന്‍റീനയും സ്പെയിനുമെല്ലാം ഫുട്ബോൾ ആവേശത്തിലാണ്.കോപ്പാ അമേരിക്ക ശതാബ്ദി ടൂർണ്ണമെന്‍റിന് കൊളംബിയ -യുഎസ്.എ മത്സരത്തോടെയാണ് തുടക്കം.ടൂർണ്ണമെന്‍റിൽ പതിവിൽ നിന്ന് മാറി 16 ടീമുകളാണ് പന്ത് തട്ടുക.ലാറ്‍റിനമേരിക്കൻ കോൺഫെഡറേഷനിലെ പുറമേ ആതിഥേയരായ അമേരിക്ക ഉൾപ്പെടുന്ന കോൺകകാഫ് മേഖലയിൽ നിന്നുള്ള ആറ് ടീമുകളും പങ്കെടുക്കുന്നുണ്ട്.അമേരിക്കയിലെ 10 നഗരങ്ങളാണ് വേദിയാവുക.
അർജന്‍റീനയും ബ്രസീലും യുറുഗ്വായയുമാണ് പരമ്പാരഗത ശക്തികൾ.ഇവർക്കൊപ്പം കരുത്ത് കാട്ടാൻ ചിലിയും കൊളംബിയയും അമേരിക്കയുമുണ്ട്.എങ്കിലും ലയണൽ മെസിയുടെ അർജന്‍റീനയ്‌ക്ക് തന്നെയാണ് ആരാധകർ ഏറെ പ്രതീക്ഷ കൽപ്പിക്കുന്നത്.സൂപ്പർ സ്ട്രൈക്കർ നെയ്മറില്ലാതെയാണ് കാനറികളുടെ വരവ്.ലൂയി സുവാരസിന്‍റെ പരുക്ക് യുറുഗ്വായെ ആശങ്കയിലാഴ്‌ത്തുന്നു.ജെയിംസ് റോഡ്രിഗസ്,അർട്ടുറോ വിദാൽ എന്നിവരുടെ മിന്നും പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യ റൗണ്ടിലെ തീപിടിപ്പിക്കുന്ന പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ ചിലിയും അർജന്‍റീനയും തമ്മിലാണ്.
നാല് ഗ്രൂപ്പുകളിൽ നിന്ന് രണ്ട് ടീമുകൾ വീതം ക്വാർട്ടറിലേക്ക് കടക്കുംവിധമാണ് മത്സര ക്രമം.ഈമാസം പത്തിനാണ് യൂറോ കപ്പിന് തുടക്കമിടുക. വമ്പന്മാരേറെയുള്ള യൂറോയിൽ ആതിഥേയരായ ഫ്രാൻസിനൊപ്പം ജർമ്മനിക്കും സ്പെയിനുമാണ് മുൻതൂക്കം.യൂറോയ്‌ക്കും കോപ്പയ്‌ക്കുമായി രണ്ട് ഭൂഖണ്ഡങ്ങളിൽ പന്തുരളുമ്പോൾ ആരാധകരുടെ നെഞ്ചിടിപ്പിന് കൂടിയാണ് വേഗത കൂടുന്നത്.















