അങ്കാറ: തുർക്കിയിൽ ഒരു വിഭാഗം സൈനികർ നടത്തിയ അട്ടിമറി ശ്രമം പൂർണമായി പരാജയപ്പെടുത്തിയതായി ഭരണകൂടം. സൈനികരടക്കം മൂവായിരത്തോളം പേർ അറ്സറ്റിലായി. ഇന്നലെ അർദ്ധ രാത്രിയാരംഭിച്ച പോരാട്ടത്തിൽ 250 പേർ കൊല്ലപ്പെട്ടെന്ന് സൈനിക ജനറൽ ഉമിദ് ഡന്റൺ അറിയിച്ചു
തുർക്കിയിൽ സർക്കാർ സംവിധാനം അട്ടിമറിക്കാനുളള സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ ശ്രമമാണ് പൂർണമായി പരാജയപ്പെട്ടത്. രാജ്യത്തിന്റെ അഖതയും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം സുസജ്ജമാണെന്ന് പ്രസിഡന്റ് തയ്യിപ് എർദോഗന് പറഞ്ഞു. അട്ടിമറിശ്രമത്തിന് ഒത്താശ ചെയ്ത 1500ഒാളം സൈനികരെ ജനങ്ങൾ പിടികൂടി പോലീസിലേൽപിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ അർദ്ധ രാത്രിയോയെയാണ് തലസ്ഥാനമായ അങ്കാറയിലും ഉസ്താംബൂളിലും സർക്കാർ സ്ഥാപനങ്ങൾ പിടിച്ചടക്കാൻ സൈന്യം ശ്രമിച്ചത്.
പ്രധാന കേന്ദ്രങ്ങളും റോഡുകളും പിടിച്ചെടുത്ത സൈനികർ പുലർച്ചയോടെ അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. ഇരുപതു ലക്ഷത്തോളം സിറിയന്‍ അഭയാർത്ഥികൾ തുർക്കിയിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. തുർക്കിയിലെ ഇന്ത്യക്കാർക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രത്യേക ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് .