എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലെ അറുപതോളം ജീവനക്കാര്‍ ബി.എം.എസില്‍ ചേര്‍ന്നു. പല യൂണിയനുകളിലായി പ്രവര്‍ത്തിച്ചു വന്നവരാണ് ബി.എം.എസില്‍ ചേര്‍ന്നത്. മറ്റു യൂണിയനുകളിള്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ ഉന്നയിച്ചത്
വിവിധ യൂണിയനുകളില്‍ പെട്ട അറുപതോളം ജീവനക്കാരാണ് ബി.എം.എസിലേയ്ക്ക് ചേര്‍ന്നത്. സംഘടനാപ്രവര്‍ത്തനത്തെ രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടങ്ങള്‍ക്കായാണ് മറ്റു യൂണിയനുകള്‍ ഉപയോഗിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊരു വിധ ഇടപെടലുകളും നടത്തിയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇതാണ് കൂട്ടത്തോടെ ബി.എം.എസില്‍ ചേരാനുള്ള കാരണം എന്നും ജീവനക്കാര്‍ വ്യകതമാക്കി. എന്നാല്‍ ബി.എം.എസില്‍ ചേരാന്‍ തീരുമാനിച്ച ജീവക്കാരെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉണ്ട്. പുതിയ ആളുകള്‍ എത്തിയത് ആശുപത്രിയിലെ ബി.എം.എസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ ബി.എം.സിലേക്ക് എത്തുമെന്നും ഇവര്‍ അറിയിച്ചു.