ഹജ്ജ: യെമനിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം. ഹജ്ജയിലെ മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് ആശുപത്രിയിലാണ് സൗദി വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടക്കുമ്പോൾ 23 രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഇതു കൂടാതെ 25 പേർ പ്രസവവാർഡിലും, ശിശുരോഗവിഭാഗത്തിൽ 12 കുട്ടികളും, 13 നവജാതശിശുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു രോഗികളെ മറ്റൊരു ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
അതേസമയം പരിക്കേറ്റ അഞ്ചു പേർ എം.എസ്.എഫ് ആശുപത്രിയിൽ തന്നെ ചികിത്സ തുടരുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.