റിയോ ഡി ജനീറോ: വെള്ളി മെഡലിൽ തൃപ്തയാണെന്ന് പി.വി സിന്ധു. മെഡൽ പരിശീലകൻ പി.ഗോപീചന്ദിനും മാതാപിതാക്കൾക്കുമായാണ് സിന്ധു സമർപ്പിച്ചത്. സിന്ധുവിന്‍റെ പ്രകടനം മികച്ചതായിരുന്നെന്ന് ഗോപിചന്ദ് അഭിപ്രായപ്പെട്ടു.
സിന്ധുവിന്‍റെ മെഡൽ നേട്ടം രാജ്യം ആഘോഷിക്കുകയാണ്. ഈ നേട്ടത്തിന് പിന്നിൽ രാജ്യം കടപ്പെട്ടിരിക്കേണ്ടത് പുല്ലേല ഗോപി ചന്ദ് എന്ന 43 കാരനോടാണ്. ഗോപീചന്ദിന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായാണ് രാജ്യത്തിന് റിയോയിൽ വെള്ളിമെഡൽ സമ്മാനിച്ചത്.
ഗുരുവിനെക്കുറിച്ച് പറയാൻ ശിഷ്യയ്‌ക്ക് ഏറെയുണ്ട്. കോർട്ടിൽ തനിക്ക് വ്യക്തമായ ലക്ഷ്യബോധം ഉണ്ടാക്കി തന്നത് ഗോപീചന്ദാണെന്ന് സിന്ധു പറയുന്നു. വെള്ളി മെഡലിൽ താൻ തൃപ്തയാണെന്നും മെഡൽ തന്‍റെ കോച്ചിനും മാതാപിതാക്കൾക്കുമായി സമർപ്പിക്കുന്നുവെന്നും സിന്ധു കൂട്ടിച്ചേർത്തു.
സിന്ധുവിന്‍റെ പ്രകടനം മികച്ചതായിരുന്നെന്ന് മത്സര ശേഷം ഗോപിചന്ദ് പ്രതികരിച്ചു. ലോക ഒന്നാം നമ്പർ താരമായ കരോലിനയെ തോൽപ്പിക്കുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് ഗോപി ചന്ദ് പറഞ്ഞു.