ന്യൂഡൽഹി : രാജ്യത്തിന്റെ പോക്കിലും മൂന്നിൽ രണ്ട് ഇന്ത്യക്കാരും സംതൃപ്തർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിനും ബിജെപിയുടെ ജനസമ്മതിക്കും കോട്ടമില്ല. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഭൂരിഭാഗത്തിനും നല്ല അഭിപ്രായം . ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ റിസർച്ച് ഏജൻസികളിലൊന്നായ പ്യൂറിസർച്ചിന്റെ വാർഷിക സർവേയിലാണ് വെളിപ്പെടുത്തൽ.
80 ശതമാനം ഇന്ത്യക്കാരും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ സംതൃപ്തരാണ് . 2015 ൽ ഇത് എഴുപത്തഞ്ച് ശതമാനമായിരുന്നു. മോദി അധികാരമേൽക്കുന്നതിനു മുൻപ് വെറും അൻപത്തിമൂന്ന് ശതമാനം പേർ മാത്രമാണ് സാമ്പത്തിക പുരോഗതിയിൽ സംതൃപ്തരായിരുന്നത്. രാജ്യം ശരിയായ പാതയിലാണ് പോകുന്നതെന്ന് 65 ശതമാനം ജനങ്ങളും അഭിപ്രായപ്പെടുന്നു 2014 ൽ ഇത് വെറും 36 ശതമാനം മാത്രമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനത്തെ 81 ശതമാനം ഇന്ത്യക്കാരും അംഗീകരിക്കുന്നു. ബാരക്ക് ഒബാമയ്ക്കും ഏഞ്ചല മെർക്കലിനും ഉള്ളതിനേക്കാൾ കൂടുതലാണ് ഇക്കാര്യത്തിൽ മോദിയുടെ ജനസമ്മതിയെന്നും ഇത് അഭുതപ്പെടുത്തുന്നതാണെന്നും പ്യൂ ഗ്ളോബൽ എക്കണോമിക്ക് ഡയറക്ടർ ബ്രൂസ് സ്ട്രോക്ക്സ് പറഞ്ഞു.
വാഷിംഗ്ടൺ ആസ്ഥാനമായുള്ള റിസർച്ച് ഏജൻസിയായ പ്യൂ റിസർച്ച് ആധികാരികമായ സർവേകൾക്ക് പേരുകേട്ട ഏജൻസിയാണ് . നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്ന് 78 ശതമാനം ഇന്ത്യക്കാരും ആഗ്രഹിക്കുന്നതായി പ്യൂ റിസർച്ച് സർവേ 2014 ലെ തെരഞ്ഞെടുപ്പിനു മുൻപ് വെളിപ്പെടുത്തിയിരുന്നു