കാൺപൂർ : ഇന്ത്യൻ പന്തേറുകാരിൽ എറ്റവും വേഗതയിൽ ഇരുനൂറു വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി രവിചന്ദ്രൻ അശ്വിനു സ്വന്തം . കാൺപൂരിൽ ന്യൂസിലന്റ് ക്യാപ്ടൻ കെയ്ൻ വില്യംസണെ പുറത്താക്കിക്കൊണ്ടാണ് അശ്വിൻ 200 വിക്കറ്റുകൾ തികച്ചത്.
ഏറ്റവും വേഗത്തിൽ ഇരുനൂറു വിക്കറ്റുകൾ തികയ്‌ക്കുന്ന ലോകത്തെ രണ്ടാമത്തെ ബൗളറെന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി. 37 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്റെ നേട്ടം. 38 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടം മറികടന്ന പാക് താരം വഖാര്‍ യൂനിസിനെയും ഓസ്‌ട്രേലിയന്‍ താരം ഡെന്നീസ് ലിലിയെയും മറികടന്നാണ് അശ്വിന്‍ ഈ നേട്ടം എത്തിപ്പിടിച്ചത്.ആസ്ട്രേലിയൻ ബൗളറായ ക്ളാരി ഗിമ്മറ്റാണ് ഒന്നാം സ്ഥാനത്ത് . 36 ടെസ്റ്റുകളിൽ നിന്നാണ് ഗിമ്മറ്റ് 200 വിക്കറ്റുകളെടുത്തത്.
അശ്വിന്റെ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യ കാൺപൂർ ടെസ്റ്റിൽ മേൽക്കൈ നേടി. 434 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയിലാണ് . കാൺപൂരിലെ സ്പിന്നിനനുകൂലമായ പിച്ചിൽ അഞ്ചാം ദിവസം പൂർത്തിയാക്കുക എന്നത് ന്യൂസിലന്റിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമാകും .















