കാൺപൂർ: അഞ്ഞൂറാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം. അവസാനദിനം ന്യൂസിലന്റിന്റെ അവശേഷിച്ച ആറു വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെയാണ് ഇന്ത്യ 197 റൺസിന്റെ ജയം സ്വന്തമാക്കിയത്.
434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിന് 236 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇന്ത്യയുടെ വിജയശിൽപി. 80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജയും 71 റണ്‍സെടുത്ത മിച്ചല്‍ സാന്ത്നറെ അശ്വിനും പുറത്താക്കി.
വാട്ലിങ് 18ഉം മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളിലാണ് രണ്ടു വിക്കറ്റും വീണത്.