കോഴിക്കോട്: ശരീയത്ത് നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നു കോഴിക്കോട് നടന്ന മുസ്ലിം സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മറ്റി. ഏകീകൃത സിവിൽ നിയമം നടപ്പാക്കാനുളള കേന്ദ്ര സർക്കാർ നടപടികളെ ശക്തമായി എതിർക്കാനും കമ്മറ്റി തീരുമാനിച്ചു. അതേസമയം ഇന്ത്യൻ നാഷണൽ ലീഗും കാന്തപുരം എ.പി.സുന്നി വിഭാഗവും, മീറ്റിംഗിൽ നിന്നും വിട്ടുനിന്നു.
ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നത് സംബന്ധിച്ചും മുത്തലാക് വിഷയത്തിലും അഭിപ്രായ രൂപീകരണത്തിനായാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഇസ്ലാമിക സംഘടനകളുടെ യോഗം വിളിച്ചത്. ശരീയതട്ട് നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നും, ഏകീകൃത സിവിൽ നിയമത്തെ ശക്തമായി എതിർക്കാനും കോ ഓർഡിനേഷൻ കമ്മറ്റി തീരുമാനിച്ചു.
ശരീയത്ത് നിയമങ്ങൾ നിലനിർത്തുന്നതിന് മുസ്ലിം വ്യക്തി നിയമ ബോർഡ് നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. അതേസമയം മുസ്ലിം ലീഗ് വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യൻ നാഷണൽ ലീഗും കാന്തപുരം എ.പി.സുന്നി വിഭാഗവും ചർച്ചകളിൽ നിന്നും വിട്ടു നിന്നു.