ന്യൂഡൽഹി: എന്തിനും ഏതിനും പ്രതികരിച്ച് ജനശ്രദ്ധ നേടാൻ ശ്രമിക്കുന്ന രാജ്യത്തെ നേതാക്കൾക്കെതിരേ നിശിത വിമർശനമുന്നയിച്ച് മുൻ സുപ്രീം കോടതി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു.
സോണിയ, രാഹുൽ, ദിഗ്വിജയ് സിംഗ്, മുലായം സിംഗ് യാദവ്, മായാവതി, ലാലു പ്രസാദ് യാദവ്, നിതിഷ് കുമാർ, മണിശങ്കർ അയ്യർ, മമത ബാനർജി, അസം ഖാൻ, ഒവൈസി, കെജ്രിവാൾ തുടങ്ങിയവരൊക്കെ എന്തുകൊണ്ടാണ് ബംഗ്ലാദേശിലും, പാകിസ്ഥാനിലും ഹിന്ദുക്കൾ നേരിടുന്ന മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരേ മൗനം പാലിക്കുന്നതെന്ന് കട്ജു ചോദിക്കുന്നു.
ഇതിനെതിരേ പ്രതികരിച്ചാൽ അത് അവരുടെ മുസ്ലീം വോട്ട് ബാങ്കിനെ അപകടകരമായി ബാധിക്കും എന്നതിനാലാണോ അവർ മൗനം പാലിക്കുന്നതെന്നും കട്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
വിഷയത്തോടനുബന്ധിച്ച വാർത്താ, വിക്കി ലിങ്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു കട്ജുവിന്റെ വിമർശനം.