രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്‌ക്കും മുരളി വിജയിക്കും സെഞ്ച്വറി. മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഗൗതം ഗംഭീറിനെ നഷ്ടമായെങ്കിലും സെഞ്ച്വറി നേടിയ പൂജാരയുടെയും മുരളി വിജയിയുടെയും തോളിലേറി ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.
29 റണ്‍സ് നേടിയ ഗംഭീറിന്റെ പുറത്താകലിനുശേഷം ക്രീസിലെത്തിയ പൂജാര ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 206 പന്തിൽ നിന്നും 124 റൺസെടുത്ത പൂജാരയെ വെൻ സ്റ്റോക്സ് പറത്താക്കുകയായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡാണ് ഗംഭീറിന്റെ വിക്കറ്റ് വീഴ്‌ത്തിയത്.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 537 റണ്‍സിന് പുറത്തായിരുന്നു. ജോ റൂട്ടിന്റെയും(124) മൊയിന്‍ അലിയുടെയും(117) ബെന്‍ സ്‌റ്റോക്‌സിന്റെയും(128) സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ട് 537 റണ്‍സ് അടിച്ചുകൂട്ടിയത്.