വിശാഖപട്ടണം : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 455 റൺസിന് ആൾ ഔട്ടായി . 4 വിക്കറ്റിന് 317 റൺസ് എന്ന ശക്തമായ നിലയിൽ നിന്നാണ് ഇംഗ്ളണ്ട് ഇന്ത്യയെ പിടിച്ചു കെട്ടിയത് .
167 റൺസെടുത്ത ക്യാപ്റ്റൻ കോലിയെ മോയിൻ അലി പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ തകർച്ച ആരംഭിച്ചത് . 363 ൽ വിക്കറ്റ് കീപ്പർ സാഹയേയും അലി പുറത്താക്കി. അതേ സ്കോറിൽ തന്നെ രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ വൻ തകർച്ചയെ നേരിട്ടു . എന്നാൽ എട്ടാം വിക്കറ്റിൽ ഒത്തു ചേർന്ന അശ്വിനും ജയന്ത് യാദവും അർദ്ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ സ്കോർ 400 കടന്നു .
സ്കോർ 427 ൽ എത്തിയപ്പോൾ സ്റ്റോക്ക്സാണ് കൂട്ടുകെട്ട് പൊളിച്ചത് .58 റൺസെടുത്ത അശ്വിനെ സ്റ്റോക്സ് ആൻഡേഴ്സന്റെ കൈകളിലെത്തിച്ചു. ജയന്ത് യാദവും ഉമേഷ് യാദവും ലെഗ് ബ്രേക്ക് ബൗളർ ആദിൽ റഷീന്റെ ഇരകളായതോടെ ഇന്ത്യൻ സ്കോർ 455 ൽ അവസാനിച്ചു.