നിയമനിർമ്മാണസഭകളിൽ സ്തംഭിക്കുന്നതും പാവപ്പെട്ടവന്റെ പണമല്ലേ?
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

നിയമനിർമ്മാണസഭകളിൽ സ്തംഭിക്കുന്നതും പാവപ്പെട്ടവന്റെ പണമല്ലേ?

Janam Web Desk by Janam Web Desk
Nov 22, 2016, 01:35 pm IST
A A
FacebookTwitterWhatsAppTelegram

-കാവാലം ജയകൃഷ്ണൻ

പാർലമെന്റിന്റെ ശൈത്യകാലസമ്മേളനം ആരംഭിച്ചതു മുതൽ ഇന്നു വരെയും ബാലിശമായ ന്യായവാദങ്ങളുടെ പേരിൽ സഭ അലങ്കോലമാവുകയോ, നിർത്തി വയ്‌ക്കേണ്ടി വരികയോ ചെയ്യുകയാണ്. കറൻസി മാറ്റം വിഷയമായി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷപ്പാർട്ടികൾ സഭ അലങ്കോലമാക്കുന്നത്. രാജ്യം നിർണ്ണായകമായ ഒരു സാമ്പത്തിക പരിണാമത്തിനും, നവീകരണത്തിനും സാക്ഷ്യം വഹിക്കുമ്പോൾ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയും പ്രവർത്തിക്കേണ്ട പ്രതിപക്ഷപ്പാർട്ടികളാണ് ഗുരുതരമായ ഈ കൃത്യവിലോപം കാണിക്കുന്നതെന്ന് നാം ഓർക്കേണ്ടതുണ്ട്.

അടിസ്ഥാനരഹിതമായ ന്യായവാദങ്ങളുടെ പേരിലാണ് ഇക്കൂട്ടർ ഓരോ ദിവസവും സഭ സ്തംഭിപ്പിക്കുന്നത്. എളുപ്പത്തിൽ ഉദാഹരിക്കാവുന്ന ഒരു സംഭവം സൂചിപ്പിക്കാം; കറൻസി മാറ്റത്തേത്തുടർന്ന് മരിച്ചവർക്കു വേണ്ടി സഭ അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സീതാറാം യെച്ചൂരിയടക്കമുളളവർ ഒരു ദിവസം സഭ സ്തംഭിപ്പിച്ചത്. ഈ ആവശ്യത്തിനു പിന്നിൽ എന്തു ന്യായമാണുളളത്? കറൻസി നിരോധനത്തേത്തുടർന്ന് ഒരു പൊലീസ് നടപടിയോ, കലാപമോ ഉണ്ടായിട്ടില്ല. അത്തരം ക്രമസമാധാനപ്രശ്നങ്ങളുടെയൊന്നും പേരിലല്ല അഥവാ മരണങ്ങൾ ഉണ്ടായെങ്കിൽ തന്നെ സംഭവിച്ചിട്ടുളളത്. മാദ്ധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വന്ന ഇത്തരം വാർത്തകൾ പലതും വ്യാജമോ, പെരുപ്പിച്ചു കാട്ടിയതോ ആണെന്ന് വ്യക്തമായതുമാണ്. ഈ സാഹചര്യത്തിൽ രാഷ്‌ട്രത്തിന്റെ പരമോന്നത നിയമനിർമ്മാണസഭകൾ, ഈ നാട്ടിലെ ദരിദ്രനും, സമ്പന്നനും, യാചകർ വരെ നികുതി നൽകുന്ന ലക്ഷങ്ങളുടെ വില ഓരോ മിനുട്ടിനുമുളള പ്രവർത്തനം സ്തംഭിപ്പിക്കുന്നത് രാജ്യദ്രോഹത്തിനു തുല്യമായേ പൗരബോധമുളളവർക്കു കാണാൻ കഴിയൂ.

വരിയിൽ നിൽക്കേണ്ടി വരുന്ന സാധാരണക്കാരേക്കുറിച്ചു വാചാലരാകുന്ന ചില തൽപ്പര രാഷ്‌ട്രീയ കക്ഷികൾ അതേ സാധാരണക്കാരുടെ ലക്ഷങ്ങളാണ് സഭ സ്തംഭിപ്പിക്കുന്നതിലൂടെ ഇല്ലായ്മ ചെയ്യുന്നതെന്ന് ചിന്തിക്കാത്തതെന്തു കൊണ്ടാണ്? അനുദിനം രാജ്യത്തു നടക്കേണ്ട ഗൗരവതരവും, സങ്കീർണ്ണവുമായ നിരവധി പുരോഗമനാത്മക പ്രവർത്തനങ്ങളെ, രാഷ്‌ട്രനിർമ്മിതിയെ, ആഭ്യന്തര വികസനത്തെ ഒക്കെക്കുറിച്ച് ചിന്തിക്കുകയും, തീരുമാനങ്ങളെടുക്കുകയും ചെയ്യേണ്ട ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിലിരുന്ന് ആഭിചാരക്രിയ ചെയ്യുകയാണിക്കൂട്ടർ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരോദാത്തമായ തീരുമാനത്തിന്റെ ഗുണഫലങ്ങൾ ഭാരതം ഇനി കാണാനിരിക്കുന്നതേയുളളൂ. കോടിക്കണക്കിനു രൂപയുടെ കളളനോട്ടുകളാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതെയായത്. രാഷ്‌ട്രനിർമ്മിതിക്കു മുതൽക്കൂട്ടാവേണ്ട ഒരു ലക്ഷത്തിനു മുകളിൽ കോടി രൂപയാണ് ഈ തീരുമാനം വഴി റിസർവ്വ് ബാങ്ക് തിരിച്ചു പിടിച്ചത്. അതു പോലും കണക്കുകൾ പ്രകാരം പത്തു ശതമാനമേ ആയിട്ടുളളൂ എന്നും വിലയിരുത്തപ്പെടുമ്പോൾ, ഭാരതത്തിലുടനീളമായി കളളപ്പണക്കാരുടെ നിലവറകളിൽ സുഖസുഷുപ്തിയിലാണ്ടിരുന്ന പണത്തിന്റെ ബാഹുല്യം എത്രയെന്ന് നാം ചിന്തിക്കണം. ഭാരതത്തെ ഒരു വികസിതരാഷ്‌ട്രമായി പടുത്തുയർത്താൻ പര്യാപ്തമായ നിധിശേഖരമാണ് നമുക്കിടയിൽ ഒളിഞ്ഞു കിടന്നത്. ലക്ഷക്കണക്കിനു പട്ടിണിപ്പാവങ്ങൾക്ക് അന്നമുണ്ണാനുളള പണമാണ് സ്വാർത്ഥമതികളുടെ സ്വകാര്യ ശേഖരത്തിൽ മറഞ്ഞിരുന്നത്. ചികിത്സകിട്ടാതെയും, പോഷകാഹാരമില്ലാതെയും ഇന്നും വിലപിക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അവകാശമാണ് രാഷ്‌ട്രീയക്കാരുൾപ്പെടെയുളളവരുടെ കൈകളിൽ വീർപ്പു മുട്ടിക്കഴിഞ്ഞിരുന്നത്. ഈ കളളപ്പണശേഖരത്തിനെല്ലാം പുറമേയാണ് പാകിസ്ഥാനിൽ നിന്നും അച്ചടിച്ച് വിതരണം ചെയ്തിരുന്ന കോടിക്കണക്കിനു കളളനോട്ടുകൾ.

രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അനുദിനം താഴെയ്‌ക്കു വലിച്ചിരുന്ന ഈ സമസ്യയ്‌ക്ക് പരിഹാരം കാണാൻ പ്രധാനമന്ത്രി സ്വീകരിച്ച സാഹസികമായ മാർഗ്ഗം ഒരിക്കലും സ്വാർത്ഥമതിയായ ഒരു രാഷ്‌ട്രനേതാവിന് സ്വപ്നം കാണാൻ പോലും കഴിയില്ല. കാരണം നാമിന്നു കാണുന്നതു പോലെ നിരവധി പ്രതിഷേധങ്ങളെയും, വിമർശനങ്ങളെയും നേരിടാൻ ഒരു രാഷ്‌ട്രനേതാവും ആഗ്രഹിക്കുകയില്ല. അതേസമയം, ജനസമ്മതിയേക്കാൾ രാഷ്‌ട്രനന്മ കൊതിച്ച നരേന്ദ്രമോദി തന്റെ ഉറച്ച തീരുമാനം നടപ്പാക്കുകയായിരുന്നു. അതാവട്ടെ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയിൽ കരുത്തിന്റെ ശിലാഫലകങ്ങൾ പണിഞ്ഞു ചേർക്കുകയും ചെയ്യുന്നു.

ഓരോ തെരഞ്ഞെടുപ്പുകളിലും രാഷ്‌ട്രീയക്കാർ ആയുധമാക്കാറുളള ദാരിദ്ര്യം, വിലക്കയറ്റം, അഴിമതി, കളളപ്പണം, വാസസ്ഥലം ഇങ്ങനെ ഒരു സാധാരണക്കാരന്റെ അടിസ്ഥാന അവകാശങ്ങളിന്മേൽ ശാശ്വതമായ ഒരു പരിഹാരത്തിനായാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ആ ശ്രമത്തെ ജാതി-മത-കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ രാഷ്‌ട്രത്തെ ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്തപ്പോൾ കൊടും വിമർശനങ്ങളും, ഭീഷണിയും, ഇരവാദവുമായി ജനങ്ങളെ ഭയപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നാം നികുതി കൊടുക്കുന്ന പണം കൊണ്ട് നടന്നു പോകുന്ന നിയമനിർമ്മാണസഭകളിൽ, നാം അനുവദിച്ചു കൊടുത്ത സർവ്വ ആനുകൂല്യങ്ങളും പറ്റി, പണിയെടുക്കാതെ അവിടുത്തെ പ്രവർത്തനം സ്തംഭിപ്പിക്കുന്നവർ രാഷ്‌ട്രത്തിന്റെ എത്ര വലിയ ശത്രുക്കളാണെന്നും നാം തിരിച്ചറിയണം. കളളപ്പണം മാത്രമല്ല ഇത്തരക്കാരുടെ പൊയ്മുഖങ്ങൾ കൂടിയാണ് ഇത്തരം സംഭവങ്ങളിലൂടെ മറനീക്കി പുറത്തു വരുന്നത്.

ShareTweetSendShare

More News from this section

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നിന്ന് ഒരു വന്ദേഭാരത് യാത്ര

വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നിന്ന് ഒരു വന്ദേഭാരത് യാത്ര

ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം; രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം; രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

Load More

Latest News

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

ഖലിസ്ഥാൻ ഭീകരരുടെ വിദേശ പൗരത്വ കാർഡ് റദ്ദാക്കാൻ നീക്കം ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

ഖലിസ്ഥാൻ ഭീകരരുടെ വിദേശ പൗരത്വ കാർഡ് റദ്ദാക്കാൻ നീക്കം ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

സംസ്കൃത ശ്ലോകങ്ങളെ ഇഷ്ടപ്പെടുന്ന, ഭാരതീയ ശാസ്ത്രീയ സംഗീതത്തെ സ്നേഹിക്കുന്ന അന്ധയായ ജര്‍മ്മന്‍ ഗായിക ; : ഇതാണ് നരേന്ദ്രമോദി പരിചയപ്പെടുത്തിയ കസാന്ദ്ര മേ

സംസ്കൃത ശ്ലോകങ്ങളെ ഇഷ്ടപ്പെടുന്ന, ഭാരതീയ ശാസ്ത്രീയ സംഗീതത്തെ സ്നേഹിക്കുന്ന അന്ധയായ ജര്‍മ്മന്‍ ഗായിക ; : ഇതാണ് നരേന്ദ്രമോദി പരിചയപ്പെടുത്തിയ കസാന്ദ്ര മേ

നമുക്ക് എന്ത് ഓസിസ്…!ഇത് ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്; ഓസ്‌ട്രേലിയയെ പൊട്ടിച്ച് പരമ്പര തൂക്കി ഇന്ത്യ; റൺസിനൊപ്പം പെയ്തിറങ്ങി ഒരുപിടി റെക്കോഡുകളും

നമുക്ക് എന്ത് ഓസിസ്…!ഇത് ലോകകപ്പിന് മുമ്പൊരു സാമ്പിൾ വെടിക്കെട്ട്; ഓസ്‌ട്രേലിയയെ പൊട്ടിച്ച് പരമ്പര തൂക്കി ഇന്ത്യ; റൺസിനൊപ്പം പെയ്തിറങ്ങി ഒരുപിടി റെക്കോഡുകളും

‘ഞാൻ വളരെ സന്തോഷവാനാണ്; പുതിയ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നത് എന്റെ ഗ്രാമത്തിലൂടെ’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ധർമേന്ദ്ര പ്രധാൻ

‘ഞാൻ വളരെ സന്തോഷവാനാണ്; പുതിയ വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നത് എന്റെ ഗ്രാമത്തിലൂടെ’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ധർമേന്ദ്ര പ്രധാൻ

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies