കര്‍ണാടക സംഗീത കുലപതി ഡോ. ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. ചെന്നൈയിലാണ് അന്ത്യം. പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
പിന്നണിഗായകന്‍, കവി, സംഗീതസംവിധായകന്‍ എന്നീ നിലകളിലും ബാലമുരളീകൃഷ്ണ ശ്രദ്ധേയനാണ്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം പുല്ലാങ്കുഴൽ, വീണ, മൃദംഗം, വയോള, വയലിൻ തുടങ്ങി എട്ടോളം സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്താണ് മംഗലംപളളി ബാലമുരളീകൃഷ്ണ ജനിച്ചത്. രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനായി സംഗീതം പഠിച്ചു തുടങ്ങിയ അദ്ദേഹം എട്ടാം വയസില്‍ അരങ്ങേറ്റം നടത്തി. 25,000 ത്തിലധികം കച്ചേരികളാണ് അദ്ദേഹം നടത്തിയത്.
സ്വന്തമായി 25ലധികം രാഗങ്ങൾ ചിട്ടപ്പെടുത്തിയ ബാലമുരളീകൃഷ്ണ 86-ാം വയസ്സിൽ ലോകത്തോട് വിട പറയുമ്പോഴും ആ സംഗീതം കാലാതിവർത്തിയാകും എന്നുറപ്പ്.