മൊഹാലി : ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ട് 283 ന് ആൾ ഔട്ടായി . 8 വിക്കറ്റിന് 268 റൺസെന്ന ഒന്നാം ദിവസത്തെ സ്കോറിൽ നിന്ന് കളി ആരംഭിച്ച ഇംഗ്ളണ്ടിന് 15 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ.
രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് സമി റഷിദിനെ മടക്കിക്കൊണ്ട് ആദ്യ പ്രഹരമേൽപ്പിച്ചു. സമിയുടെ അടുത്ത ഓവറിൽ ബാറ്റിയും പുറത്തായതോടെ ഇംഗ്ളണ്ടിന്റെ ചെറുത്ത് നിൽപ്പ് അവസാനിച്ചു. 89 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെയർസ്റ്റോ മാത്രമാണ് ഇന്ത്യൻ ബൗളിംഗിനെ അൽപ്പമെങ്കിലും അതിജീവിച്ചത് .
ഇന്ത്യയ്‌ക്ക് വേണ്ടി മുഹമ്മദ് സമി മൂന്ന് വിക്കറ്റുകളെടുത്തു . ഉമേഷ് യാദവ് , ജയന്ത് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോൾ ആർ. അശ്വിൻ ഒരു വിക്കറ്റ് വീഴ്‌ത്തി.