മൊഹാലി : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു .രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്‍റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ഇന്ത്യ.ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‍സ് സ്കോർ മറികടക്കാൻ ഇന്ത്യയ്‌ക്കിന് ഇനി 12 റൺസ് കൂടി മതി.
ചായയ്‌ക്ക് ശേഷം രണ്ടിന് 148 റൺസെന്ന നിലയിൽ ബാറ്‍റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ മധ്യനിര ആദിൽ റഷീദിന്‍റെയും ബെൻ സ്റ്റോക്സിന്‍റെയും കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ തകർന്നടിഞ്ഞു.ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിൻ -രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.രണ്ടാം ദിനം കളി നിർത്തുമ്പോൾ 57 റൺസെടുത്ത അശ്വിനൊപ്പം 31 റൺസുമായി രവീന്ദ്ര ജഡേജയാണ് ക്രീസിൽ.
നായകൻ വിരാട് കോഹ്ലി,ചേതേശ്വർ പൂജാര എന്നിവരും അർദ്ധ സെഞ്ച്വറി നേടി.അരങ്ങേറ്റ മത്സരം കളിച്ച കരുൺ നായർക്ക് നാല് റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദിൽ റഷീദ് മൂന്ന് വിക്കറ്റും ബെൻ സ്റ്റോക്ക്സ് രണ്ടു വിക്കറ്റും നേടി.