സിഡ്നി: ഇന്തോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർറ്റ് ചെയ്തു. ഇന്തോനേഷ്യൻ ദ്വീപ് ആയ സുമാത്രയുടെ വടക്കൻ പ്രവിശ്യയിൽ ഭൂകമ്പം ആഘാതമേൽപ്പിച്ചതായാണ് റിപ്പോർട്ട്. ചില നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രാദേശികസമയം രാവിലെ 5.3നായിരുന്നു ഭൂചലനമുണ്ടായത്. അതേസമയം സുനാമി ഭീഷണിയില്ലെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. 2004ൽ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തേത്തുടർന്നായിരുന്നു ഇന്ത്യൻ തീരങ്ങളെ തകർത്തെറിഞ്ഞ സുനാമിയുണ്ടായത്.