ന്യൂഡൽഹി: ബിസിസിഐക്കെതിരെ രൂക്ഷ വിർശനവുമായി സുപ്രീം കോടതി. അനുരാഗ് ഠാക്കൂർ കോടതിയിൽ കള്ളം പറഞ്ഞുവെന്നും. ഇത് തെളിയിക്കപ്പെട്ടാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പു നൽകി. ബിസിസിഐയുടെ നിലവിലെ ഭരണ സമിതിക്ക് പകരം പുതിയ സമിതിയെ നിയമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി വിധി പുന പരിശേധിക്കാൻ ബിസിസിഐ സമർപ്പിച്ച തിരുത്തൽ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ബിസിസിഐ പ്രസിഡന്റിനെതിരെ പരാമർശം നടത്തിയത്.
ബിസിസിഐ പ്രസിഡന്റ് കള്ളം പറഞ്ഞ് സുപ്രീം കോടതിയെ തെറ്റി ധരിപ്പിച്ചുവെന്നാണ് കോടതി വ്യക്തമാക്കിയത്. ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റ് കത്തയച്ചതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സുപ്രീം കോടതി ബിസിസഐയോട് സത്യവാങ് മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തെറ്റായ വിവരം നൽകിയെന്നാണ് അമിക്കസ് ക്യൂറി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ബിസിസിഐയുടെ നിലവിലെ ഭരണ സമിതിക്ക് പകരം പുതിയ സമിതിയെ നിയമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ പാനൽ അംഗങ്ങളെ നിയമിക്കാൻ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.