കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധി തുടരും. കൊച്ചിയിൽ നടന്ന ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു. തിയേറ്റർ വിഹിതം കൂട്ടാനാകില്ലെന്ന നിലപാടിൽ നിർമ്മാതാക്കളും, വിതരണക്കാരും ഉറച്ച് നിൽക്കുകയാണ്.
അതേസമയം ഫിലിം ചേമ്പർ കൊച്ചിയില്‍ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. യോഗത്തിൽ തീയറ്ററുടമകൾ പങ്കെടുത്തെങ്കിലും നിർമ്മാതാക്കളും വിതരണക്കാരും പങ്കെടുത്തില്ല.
ഇതിനിടെ ഒരു വിഭാഗം നിർമ്മാതാക്കളും വിതരണക്കാരും കൊച്ചിയിൽ തന്നെ മറ്റൊരിടത്ത് യോഗം ചേർന്നിരിക്കുകയാണ്.
സിനിമ പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന തുകയുടെ 50 ശതമാനം തീയേറ്റര്‍ ഉടമകള്‍ക്ക് നല്‍കണമെന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
അതേസമയം ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന 6 മലയാള ചിത്രങ്ങള്‍ക്ക് റിലീസിംഗ് വൈകിയതുമൂലം ആദ്യവാരം തന്നെ 20 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിനിമാ നിര്‍മാതാക്കള്‍ ചൂണ്ടി കാട്ടിയിരുന്നു.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രദര്‍ശനം നടന്നുവന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍നിന്ന് പിന്‍വലിച്ചിരുന്നു. പ്രതിസന്ധിക്ക് പരിഹാരമാകാഞ്ഞതോടെ സിനിമാ നിര്‍മാണവും നിര്‍ത്തിവച്ചിരിക്കുകയാണ്.