ന്യൂഡൽഹി: രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ആദ്യം മുതൽ ചർച്ചകളും നടപടികളും ആരംഭിച്ചിരുന്നതായി റിസർവ്വ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ.
പാർലമെന്ററി കമ്മറ്റി പാനലിനു മുൻപാകെയാണ് ഉർജിത് പട്ടേൽ ഇക്കാര്യം പറഞ്ഞത്. കറൻസി പിന്മാറ്റം സംബന്ധിച്ച് കമ്മറ്റിയിലുണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങൾ സംശയങ്ങൾ ചോദിച്ചു. അതേസമയം കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടെ നേതൃത്വത്തിലുളള കമ്മറ്റി അംഗങ്ങൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതെ ചർച്ച അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ബാങ്കിൽ തിരിച്ചെത്തിയ പണം, പ്രിന്റ് ചെയ്ത പുതിയ 500, 2000 രൂപയുടെ ആകെ മൂല്യം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങളാണ് ഉർജിത് പട്ടേലിനോട് കമ്മറ്റിയംഗങ്ങൾ ചോദിച്ചത്.
ജനുവരി 20ന് ചെരുന്ന പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി യോഗത്തിലും റിസർവ്വ് ബാങ്ക് ഗവർണർ പങ്കെടുക്കും.