കൊച്ചി: സി.എ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മിഷേലും താനും 2 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും മരണത്തില്‍ പങ്കില്ലന്നും അറസ്റ്റിലായ ക്രോണിന് വെളിപ്പെടുത്തി.
ആത്മഹത്യയിലേക്ക് നയിച്ച പ്രശനങ്ങള്‍ ഒന്നും തങ്ങള്‍ക്കിടയില്‍ ഇല്ലായിരുനെന്നും അറസ്റ്റിലായ ക്രോണിന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് മിഷേലുമായുളള അടുപ്പം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയാമെന്നും ക്രോണിന് വ്യക്തമാക്കി. ക്രോണിനെ അറിയില്ലന്നാണ് നേരത്തെ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ക്രോണിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുവാവുമായുളള സൗഹൃദം മിഷേല്‍ ഉപേക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം മിഷേലിനെ പ്രതി പലവിധത്തില്‍ ഭിഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. നിരന്തരമായ ഭീഷണിയെ തുടര്‍ന്നുളള മാനസിക സമ്മര്‍ദ്ദമാണ് മിഷേലിന്റെ ആത്മഹത്യക്ക് കാരണമെന്നും പൊലീസ് ആരോപിക്കുന്നു.
അതേസമയം കാണാതായ ദിവസം സന്ധ്യക്ക് എറണാകുളം ഗോശ്രീ പാലത്തില്‍ വച്ച് മിഷേലിനെ പോലൊരു പെണ്‍കുട്ടിയെ കണ്ടതായി പിറവം സ്വദേശി അമല്‍ പൊലീസില്‍ മൊഴി നല്കി. എന്നാൽ ആത്മഹത്യയാണന്ന പൊലീസ് വാദത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈമാസം 28 വരെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചേക്കും.